ശ്രീചിത്രയിലെ പ്രതിസന്ധി; ഉപകരണങ്ങൾ എത്തിക്കാൻ അമൃത് ഫാർമസി; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധി പരിഹരിക്കാൻ നീക്കം സജീവം. എച്ച് എൽ എല്ലിന് കീഴിലുള്ള അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും.
മാറ്റിവെച്ച ശസ്ത്രക്രിയകൾ ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അമൃത് ഫാർമസി അധികൃതരും ഡയറക്ടർ വിളിച്ച യോഗത്തിൽ പങ്കെടുത്തു. മാധ്യമങ്ങളിൽ വരുന്ന അത്രയും ഭീമാകരമായ പ്രശ്നങ്ങൾ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയമാണ്.
രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പുതിയ കരാർ ഒപ്പിട്ടു. ഒരാഴ്ചകളിൽ പ്രശ്നം പൂർണമായി പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. അഴിമതി രഹിത പരിഹാരമാണ് വേണ്ടത്. നാളെ മുതൽ തന്നെ പരിഹാരമാർഗങ്ങൾ പ്രാവർത്തികമാക്കും. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയകൾ തുടങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ മൂന്ന് ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു. രോഗികളെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഉപകരണങ്ങളുടെ ക്ഷാമം കാരണമായിരുന്നു ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നത്. 2023ന് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായി ശ്രീചിത്ര കരാർ പുതുക്കിയിരുന്നില്ല.
Story Highlights : Sree Chitra Crisis; Amrut Pharmacy to deliver equipment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here