ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരയായെന്ന് സ്ഥിരീകരിച്ച് പ്രിസിപ്പല്‍

ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ ഒന്നിലധികം കുട്ടികള്‍ റാഗിങിന് ഇരകളായതായി സ്ഥിരീകരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ ഹോസ്റ്റലിലെത്തി. ആറ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ രാത്രി തന്നെ സസ്‌പെന്റ് ചെയ്തുവെന്നും പ്രിന്‍സിപ്പലിന്റെ വാര്‍ത്താ കുറിപ്പ്.
ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും പ്രിന്‍സിപ്പലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗുരുതര സംഭവം സ്‌കൂളില്‍ തന്നെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പാളിയത് ഒരു രക്ഷകര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ്. റാഗിങ് നടന്നിട്ടില്ല എന്നായിരുന്നു രാവിലെ മുതല്‍ സ്‌കൂളിന്റെ വാദം. ഇപ്പോഴും റാഗിങ് എന്ന് വിശദീകരണത്തില്‍ പ്രതിപാദിച്ചിട്ടില്ല. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളെ പ്ലസ് വണ്ണിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു എന്നൊരു വിവരം സെക്യൂരിറ്റി ഇവരെ വിളിച്ചറിയിച്ചു എന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ഒരു കുട്ടിക്കാണ് ഗുരുതരമായി പരുക്കേല്‍ക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തത്.
Read Also: തിരുവനന്തപുരം മെട്രോ റെയിലിന് സമിതി; മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനം
തിങ്കളാഴ്ച രാത്രി സ്‌കൂള്‍ ഹോസ്റ്റലിനുള്ളിലായിരുന്നു റാഗിംഗ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത മറുപടി നല്‍കിയതിനായിരുന്നു മര്‍ദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാര്‍ഥി.ഹോസ്റ്റല്‍ റൂമിനുള്ളില്‍ മറ്റു വിദ്യാര്‍ത്ഥികളും റാഗിങ്ങിന് ഇരയായതായി വിദ്യാര്‍ഥി പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിന്റെ ഇടപെടലില്‍ ഇവര്‍ പരാതിയില്‍ നിന്ന് പിന്മാറിയെന്നും ആരോപണം. മര്‍ദ്ദനത്തില്‍ അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥിയുടെ അച്ഛന്‍ പറയുന്നു.
മാതാപിതാക്കളുടെ പരാതിയില്‍ മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും സ്‌കൂളില്‍ റാഗിംഗ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights : Raging at Chennithala Jawahar Navodaya School: Principal confirms multiple children have been victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here