Advertisement

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാര്‍ മുന്‍ ഖത്തര്‍ പ്രവാസി; ഓര്‍മകള്‍ പങ്കുവെച്ച് സഹപ്രവര്‍ത്തകര്‍

23 hours ago
Google News 3 minutes Read
qatar co workers about renjitha death Ahmedabad plane crash

ഇന്ന് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാറിന്റെ വിയോഗത്തില്‍ വിതുമ്പുകയാണ് ഖത്തറിലെ അവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. പത്തുവര്‍ഷം മുമ്പ് ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ നേഴ്സായി ജോലി ചെയ്ത ശേഷം ഒരു പതിറ്റാണ്ട് മുമ്പാണ് രഞ്ജിത ഒമാനിലേക്ക് ജോലി മാറി പോയത്.പിന്നീട് ലണ്ടനിലേക്ക് മാറുകയായിരുന്നു. ( qatar co workers about renjitha death Ahmedabad plane crash)

നേരത്തെ ഹെല്‍ത്ത്സ്പ്രിങ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് 2011 കാലഘട്ടത്തില്‍ രഞ്ജിത ജോലി ചെയ്തിരുന്നത്. ‘തുടക്ക കാലത്ത് ഇവിടെയുണ്ടായിരുന്ന രഞ്ജിത എല്ലാവര്ക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു.എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം പെരുമാറുന്ന പ്രകൃതം.ഡോക്ടര്‍മാരുടെയും രോഗികളുടെയും മനസ്സറിഞ്ഞു നല്ല രീതിയില്‍ പെരുമാറാനുള്ള അസാധാരണമായ കഴിവാണ് അവളെ എല്ലാവര്ക്കും പ്രിയപ്പെട്ടവളാക്കിയത്.ഇവിടെ നിന്ന് ഒമാനിലേക്ക് പോയ ശേഷവും എല്ലാ വിശേഷ ദിവസങ്ങളിലും വാട്‌സ്ആപ്പില്‍ സന്ദേശം അയക്കുമായിരുന്നു.ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.വാര്‍ത്ത അറിഞ്ഞതുമുതല്‍ വല്ലാത്തൊരു ഷോക്കിലാണ്.’-

Read Also: അഹമ്മദാബാദ് വിമാന ദുരന്തം; ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ; 241 മരണം – LIVE BLOG

അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ ഡോക്ടറായ ഡോ.റീന ഓര്‍ത്തെടുക്കുന്നു.ജീവിതപ്രാരാബ്ധങ്ങള്‍ കാരണം മികച്ച അവസരങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിനിടയിലാണ് ആ കുട്ടി ഇത്തരമൊരു ദുരന്തത്തില്‍പെട്ടതെന്നും ഡോക്ടര്‍ അനുസ്മരിച്ചു.അന്ന് രഞ്ജിതയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റുള്ളവര്‍ക്കും അവരുടെ പെരുമാറ്റത്തെ കുറിച്ച് ഏറെ പറയാനുണ്ട്. ഖത്തറില്‍ നിന്ന് പോയ ശേഷം ഒന്‍പത് വര്‍ഷത്തോളം സലാലയില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്ത ശേഷമാണ് രഞ്ജിത ലണ്ടനിലേക്ക് പോയത്.

Story Highlights : qatar co workers about renjitha death Ahmedabad plane crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here