Advertisement

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 15000-20000 വരെ ഭൂരിപക്ഷം ഉണ്ടാകുമെന്ന വിലയിരുത്തലിൽ യുഡിഎഫ് ക്യാമ്പ്

1 day ago
Google News 1 minute Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം മികച്ച നിലയിൽ എന്ന് യുഡിഎഫ് യോഗത്തിൽ വിലയിരുത്തൽ. ബൂത്ത്‌ തലങ്ങളിൽ 5 ഇടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനം. ഇവിടങ്ങളിൽ പുതിയ നേതാകൾക്ക് ചുമതല നൽകി. 15000-20000 വരെ ഭൂരിപക്ഷം ഉണ്ടാകുമെന്ന വിലയിരുത്തലിൽ യുഡിഎഫ് ക്യാമ്പ്.

ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സർക്കാരിനെതിരായി ലഭിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പിന്തുണ സ്വീകരിക്കും. പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

അതേസമയം നിലമ്പൂരിൽ ഉപതെര‍ഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതൽ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്ക‍ർമാരും രം​ഗത്തുണ്ട്.‌ രാവിലെ പത്തിന് ചന്തക്കുന്നിൽ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽ കണ്ടാണ് പിവി അൻവറിൻ്റെ നീക്കങ്ങൾ.

Story Highlights : UDF Camp about nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here