Advertisement

അഹമ്മദാബാദ് വിമാന അപകടം: ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി ഡിജിസിഎ

17 hours ago
Google News 2 minutes Read
DGCA

രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി .അഹമ്മദാബാദ് വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഡിജിസിഎയുടെ തീരുമാനം. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും, പൈലറ്റുമാര്‍ക്ക് വീഴ്ച ഉണ്ടായില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍. വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ബ്ലാക്‌ബോക്‌സ് വിശദ പരിശോധനക്കായി ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറും.

ബോയിംഗ് 787 , എട്ട് , ഒന്‍പത് സീരീസുകളില്‍പ്പെട്ട വിമാനങ്ങള്‍ക്കാണ് വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ സുരക്ഷ പരിശോധന നിര്‍ബന്ധമാക്കിയത്. മറ്റന്നാള്‍ മുതല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിശോധന നടത്തിയേ സര്‍വീസ് നടത്താനാകൂ. പരിശോധനയുടെ സമഗ്ര റിപ്പോര്‍ട്ടും ഡിജിസിഎക്ക് നല്‍കണം. പക്ഷി ഇടിച്ചിട്ടില്ലെന്നും, പൈലറ്റുമാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ടേക്കോഫ് നടത്തിയ ഉടന്‍ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായി. അപൂര്‍വമായിട്ടേ ഇങ്ങനെ സംഭവിക്കാറുള്ളു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ പരിശോധന കര്‍ശനമാക്കിയത്.

അതേസമയം, എഞ്ചിന്‍ തകരാര്‍ ഉണ്ടായത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് വിശദപരിശോധനക്കായി ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിലെ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോഡര്‍ എന്നിവ പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിദഗ്ധ സംഘമാണ് അപകടം കാരണത്തെ കുറിച്ച് അന്വേഷിക്കുന്നത്. യുകെയിലെയും യുഎസിലെയും വിദഗ്ധ സംഘവും അന്വേഷണത്തിനൊപ്പം ചേരും.

Story Highlights : DGCA orders enhanced inspection of Air India’s Boeing 787 Dreamliner fleet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here