പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ചു…; ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകൻ ടെംബ ബാവുമ

ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര കിരീടം സമ്മാനിച്ച് ക്യാപ്റ്റൻ ടെംബ ബാവുമ. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകനായി ടെംബ ബാവുമ. 1998ന് ശേഷം ആദ്യമായൊരു ഐസിസി ട്രോഫിയിൽ കൈവയ്ക്കാൻ അർഹത നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനാണ് ടെംബ ബവുമ.
27 വർഷം മുൻപ് ഹാൻസി ക്രോണ്യെ ഏറ്റവാങ്ങിയ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ട്രോഫി ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമാകുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലാണ് ടെംബ ബാവുമയുടെ ജനനം.മുത്തശ്ശിയാണ് താരത്തിന് ടെംബ ബാവുമ എന്ന പേര് നല്‍കിയത്.പ്രതീക്ഷ, വിശ്വാസം എന്നൊക്കെയാണ് ആഫ്രിക്കന്‍ ഭാഷയില്‍ ആ വാക്കിന്റെ അര്‍ത്ഥം.
ദക്ഷിണാഫ്രിക്കയുടെ പ്രകടനം പരിശോധിച്ചാല്‍ ഒട്ടുമിക്ക മത്സരത്തിലും തന്റെ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. അതില്‍ നിര്‍ണ്ണായകമായ ശതകങ്ങളും അര്‍ധശതകളും ഒക്കെ നേടിക്കൊടുത്തു. പടിക്കൽ കലമുടയ്ക്കുന്നവർ എന്ന വിശേഷണം ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ നെറ്റിയിൽ നിന്നു മായ്ച്ചു കളയാൻ സാധിച്ചിട്ടുള്ള അവരുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണയാൾ.
പ്രോട്ടീസിന്റെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ക്യപ്റ്റന്‍ എന്ന ഖ്യാതിയോടെയും അത്രയുമേറെ വിവാദത്തോടെയും ടീമിന്റെ നായകനായപ്പോള്‍ ഒരു രാജ്യം തന്നിലര്‍പ്പിച്ച പ്രതീക്ഷയെയാണ് ഇന്ന് അയാള്‍ പൂര്‍ണ്ണതയിലെത്തിച്ചത്. ഫൈനലില്‍ ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും പ്രോട്ടിയാസിനായി ബാവുമ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
84 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 36 റണ്‍സെടുത്താണ് ടീമിന്റെ കരുത്തായത്. രണ്ടാം ഇന്നിങ്സിൽ മക്രവുമായി ചേർന്ന് നിർണായക ഇന്നിംഗ്സ് പടുത്തുയർത്തു. ടീം ജയിക്കുമെന്ന് ഉറപ്പായപ്പോൾ പുറത്തായി. 134 പന്തിൽ നിന്നും അദ്ദേഹം 66 റൺസ് നേടി. തുടര്‍ച്ചയായ ഒൻപത് ഇന്നിങ്‌സുകളില്‍ 66, 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് താരം ഈ നേട്ടത്തില്‍ എത്തിയത്.
Story Highlights : Temba Bavuma Creates history as SA Captain WTC Final 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here