കയ്യില്‍ രക്തം; ഇസ്രായേല്‍ ഭരണത്തിനെതിരെ പോരാടുമെന്ന് പറഞ്ഞ് രക്ഷപ്പെട്ട ഇറാന്‍ ടിവി ജേര്‍ണലിസ്റ്റ്

ഇസ്രയേല്‍ ആക്രമിച്ച ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്ത് നിന്ന് ലൈവ് റിപ്പോര്‍ട്ടിംഗുമായി മാധ്യമ പ്രവര്‍ത്തകന്‍. ആക്രമിക്കപ്പെട്ട സ്റ്റുഡിയോയില്‍ അദ്ദേഹം ഉണ്ടായിരുന്നു.
രക്തം പുരണ്ട കൈയോടെയാണ് ഇദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. തന്റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ ഒരുപാട് പേര്‍ കൊല്ലപ്പെട്ടുവെന്നും തങ്ങള്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് രക്ഷപെടാന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ഞങ്ങളുടെ സ്റ്റുഡിയോ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പറഞ്ഞപ്പോഴും ഞങ്ങള്‍ ഇറങ്ങിപ്പോയില്ല. കാരണം, ഇസ്രയേലിന്റെ ഭരണത്തിനെതിരെ പോരാടാന്‍ ഉറച്ചവരാണ് ഞങ്ങള്‍. രക്തസാക്ഷിത്വം ഞങ്ങള്‍ക്ക് പ്രശ്‌നമല്ല – അദ്ദേഹം പറയുന്നു. അതേസമയം, സഹര്‍ ഇമാമി എന്ന വാര്‍ത്താ അവതാരക സുരക്ഷിതയാണെന്നാണ് വിവരം.
തത്സമയ വാര്‍ത്താ അവതരണത്തിനിടെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങിന് നേരെ ആക്രമണം ഉണ്ടായത്. വാര്‍ത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചാനല്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അക്രമത്തിന് ശേഷം ആക്രമണത്തിന് ശേഷവും ഇറാന്റെ ഔദ്യോഗിക ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കാന്‍ തയാറായില്ല. ചാനല്‍ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.
Story Highlights : Live reporting infront of IRIB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here