‘യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തിയത് പാകിസ്താന് മേൽ’; മലക്കം മറിഞ്ഞ് ട്രംപ്

ഇന്ത്യാ-പാക് സംഘർഷത്തിൽ മലക്കം മറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന് മേലാണ് താൻ സമ്മർദം ചെലുത്തിയതെന്ന് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് നിലപാട് തിരുത്തിയത്. ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിച്ചത് തന്റെ ശ്രമഫലമെന്നായിരുന്നു ട്രംപിന്റെ വാദം.
ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്ന് പ്രധാനമന്ത്രി ട്രംപുമായി ഫോണിൽ ചർച്ച നടത്തിയപ്പോൾ പറഞ്ഞിരുന്നു. പാകിസ്താന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിക്കുകയായിരുന്നു.
ഇന്ത്യ-പാക് സംഘര്‍ഷം താന്‍ മധ്യസ്ഥത വഹിച്ചാണ് അവസാനിപ്പിച്ചുവെന്നായിരുന്നു ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചിരുന്നു. കൂടാതെ ശശി തരൂര്‍ നേതൃത്വം നല്‍കിയ വിദേശ പര്യടന സംഘം അമേരിക്കയിലെത്തിയപ്പോഴും അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം തള്ളിയിരുന്നു.
Story Highlights : Donald Trump on India-Pak conflict claim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here