ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹന്‍ ഷെയ്ക് ഹസന്‍ ഖാന്‍ സുരക്ഷിതന്‍

വടക്കേ അമേരിക്കയിലെ ദെനാലി പര്‍വതത്തില്‍ കഴിഞ്ഞ ദിവസം കുടുങ്ങിയ മലയാളി പര്‍വതാരോഹന്‍ ഷെയ്ക് ഹസന്‍ ഖാന്‍ സുരക്ഷിതന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിയാറ്റിലിനിലെ കോണ്‍സുല്‍ ജനറലിന്റെ മെയില്‍ ലഭിച്ചു.
ഷെയ്ക് ഹസന്‍ ഖാനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹവും ഒപ്പമുള്ള തമിഴ്‌നാട് സ്വദേശിയായ പര്‍വതാരോഹകനും നിലവില്‍ സുരക്ഷിതനാണെന്നും കത്തില്‍ പറയുന്നു. 17000 അടി മുകളിലുള്ള ക്യാമ്പ് വി – യില്‍ നിന്ന് അവര്‍ സ്വയം രക്ഷപ്പെട്ടെന്നും അടുത്ത ലോവര്‍ ബേസ് ക്യാമ്പിലേക്ക്ക എത്തിയെന്നും അറിയിക്കുന്നു. മറ്റ് പര്‍വതാരോഹകര്‍ക്കൊപ്പം അവര്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കുന്നു. സാറ്റലൈറ്റ് ഫോണ്‍ വഴി അദ്ദേഹത്തിന്റെ കുടുംബത്തിന് ബന്ധപ്പെടാനുള്ള നമ്പറും നല്‍കിയിട്ടുണ്ട്.
എവറസ്റ്റ് കീഴടക്കി ചരിത്രത്തിലിടം പിടിച്ച മലയാളി പര്‍വതാരോഹകനാണ് ഷെയ്ക്ക് ഹസന്‍ ഖാന്‍. അമേരിക്കയിലെ ഡെമനാലിയില്‍ ഇന്ത്യന്‍ പതാക നാട്ടാനുള്ള ശ്രമത്തിനിടെയാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത്. ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാനുള്ള ദൗത്യത്തിനിടെയായിരുന്നു കൊടുങ്കാറ്റില്‍ പെട്ടത്. അമേരിക്കയിലെ ഏറ്റവും വലിയ പര്‍വതത്തിന് 17,000 അടി മുകളിലുള്ള ബേസ് ക്യാപിലാണ് ഷെയ്ക്ക് ഹസന്‍ കുടുങ്ങിയത്. സാധാരണമായി ഇത്തരത്തിലുള്ള കൊടുങ്കാറ്റ് മൗണ്ട് ഡെമനാലിയില്‍ ഉണ്ടാകാറില്ല. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപില്‍ രക്ഷാദൗത്യം ദൃഷ്‌കരമാണെന്ന് ഷെയ്ക്ക് ഹസന്‍ ഖാന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. സാറ്റ്ലൈറ്റ് ഫോണ്‍ വഴിയാണ് ഹസന്‍ ട്വന്റിഫോറുമായി ബന്ധപ്പെട്ടത്. മകന്‍ പര്‍വതത്തില്‍ കുടുങ്ങിക്കിടക്കുന്ന വിവരം 24 വാര്‍ത്തയിലൂടെയാണ് അറിഞ്ഞത് മാതാവടക്കം അറിഞ്ഞത്.
Story Highlights : Malayali man stranded on Mount Denali is safe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here