Advertisement

ഇറാനിലെ ഫോർദോ ആണവ കേന്ദ്രം തകർക്കാൻ ഇസ്രയേലിന് അമേരിക്കയുടെ സഹായം വേണ്ടി വന്നു; എന്തുകൊണ്ട്?

15 hours ago
2 minutes Read

ടെഹ്റാന്റെ തെക്കുഭാഗത്തുള്ള മലമ്പ്രദേശമായ ഫോർദോയിൽ സ്ഥിതി ചെയ്യുന്ന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം അമേരിക്ക ആക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഫോർദോ തകർക്കാൻ അമേരിക്കയുടെ സഹായം ഇസ്രയേലിന് വേണ്ടി വന്നത്.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും ഏകദേശം 96 കിലോമീറ്റർ അകലെയാണ് ക്വോം പ്രവിശ്യ. ഇവിടെയുള്ള ഒരു പർവതപ്രദേശത്താണ് ഇറാനിലെ രണ്ടാമത്തെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലൊന്നായ ഫോർദോ സ്ഥിതി ചെയ്യുന്നത്. നതാൻസിലെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായെങ്കിലും ഫോർദോയിലെ സമ്പുഷ്ടീകരണ പ്ലാന്റ് തകർക്കാൻ ഇന്നലെ വരെ ഇസ്രയേലിനായിരുന്നില്ല. ഭൗമോപരിതലത്തിൽ നിന്നും 80-90 മീറ്റർ ആഴത്തിൽ രണ്ട് ടണലുകളിലായാണ് ഈ സമ്പൂഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവർത്തനമെന്നതാണ് ഇതിനു കാരണം. ആഴമായിരുന്നു പ്രധാന വെല്ലുവിളി. അമേരിക്ക ഇവിടേയ്ക്കാണ് ആറ് ബി 2 ബോംബറുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരിക്കുന്നത്.

ഭൗമോപരിതലത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാനാകുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ ആക്രമണത്തിന് ആവശ്യമായിരുന്നു. ഇസ്രയേലിന്റെ കൈവശമുള്ള ബങ്കർ ബസ്റ്ററുകൾക്ക് 10 മീറ്റർ അടി താഴ്ചയിൽ മാത്രമേ പ്രവർത്തിക്കാനാകുകയുള്ളു. എന്നാൽ അമേരിക്കയുടെ കൈവശം അത്തരത്തിലുള്ള ഒരു ബോംബുണ്ട്. 13,000 കിലോഗ്രാം ഭാരമുള്ള ജി ബി യു -57 എന്ന മാസീവ് ഓർഡനൻസ് പെനട്രേറ്റർ അഥവാ എം ഒ പി. പൊട്ടിത്തെറിക്കുന്നതിനു മുമ്പായി ഭൗമോപരിതലത്തിൽ നിന്നും 61 മീറ്റർ ആഴത്തിലേക്ക് തുളച്ചു കയറാൻ അതിനാവും. എന്നാൽ ഒരൊറ്റ എം ഒ പി ഉപയോഗിച്ചുള്ള പ്രഹരത്തിലൂടെ ഫോർദോ നശിപ്പിക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. തുരങ്കങ്ങൾ 90 മീറ്റർ താഴ്ചയിലാണെന്നതാണ് അതിനു കാരണം. 6.2 മീറ്റർ നീളമുള്ള, ബങ്കർ ബസ്റ്റർ എം ഒ പി ബോംബുകൾ വഹിക്കാൻശേഷിയുള്ള ഏക അമേരിക്കൻ ബോംബറാണ് ബി-2. ഫോർദോയിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമടക്കം മൂന്ന് ആണവ കേന്ദ്രങ്ങൾ ബി 2 ബോംബറുകൾ ഉപയോഗിച്ച് അമേരിക്ക ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

Story Highlights : Why did Israel need U.S. help to strike Iran’s Fordow nuclear site?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top