‘മുഖ്യമന്ത്രിക്കെതിരായ പ്രചാരണത്തിന് നേതൃത്വം നല്‍കി, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കിയത് കെസി’; എപി അനിൽകുമാർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെസി വേണുഗോപാലിനെ പ്രശംസിച്ച് എപി അനിൽകുമാർ എംഎൽഎ. കെസി വേണുഗോപാലിന്റെ പെൻഷൻ പരാമർശം ഗുണം ചെയ്തു. സിപിഐഎമ്മിന്റെ മലപ്പുറം വിരുദ്ധ നിലപാട് ചർച്ചയാക്കിയതും കെസി വേണുഗോപാലാണെന്ന് എപി അനിൽകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
സ്ഥാനാർഥി നിർണയം മുതൽ എല്ലാ തിരഞ്ഞെടുപ്പ് കാര്യങ്ങളിലും കെസി നിർണായക പങ്കുവഹിച്ചു. പ്രിയങ്കയുടെ വരവ് ഉൾപ്പെടെ കെസിയുടെ ഇടപെടലുകളൊക്കെയും വിജയത്തിന് വഴിയൊരുക്കിയെന്നും അനിൽകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പിണറായിക്കെതിരായ രാഷ്ട്രീയ പോരാട്ടമാക്കിയതും കെസിയാണെന്നും, നിലമ്പൂരിൽ നേടിയത് കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൂത്തിൽ നിന്ന് എഐസിസി വരെയുള്ള നേതാക്കൾ ഒരുമിച്ച് പ്രവർത്തിച്ചു.നിലമ്പൂർ വിജയം കെപിസിസിയുടെ പുതിയ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു. പിണറായിക്കെതിരായ പോരാട്ടം പി വി അൻവർ ദുർബലപ്പെടുത്തിയെന്നും, അത് പറയാതിരിക്കാനാവില്ലെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അനിൽകുമാർ വ്യക്തമാക്കി.
11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിൽ വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19,760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുകളും നേടി.
Story Highlights :AP Anilkumar MLA praises KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here