‘എന്റെ പിന്നാലെ നടന്ന ഡാഡി പോയി മമ്മൂക്ക… ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും മമ്മൂക്ക എനർജി തന്നു’; ഷൈൻ ടോം ചാക്കോ

പ്രയാസമേറിയ ഘട്ടത്തിലും നടൻ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ. മമ്മൂക്ക ആ സമയത്ത് വിളിച്ച് സംസാരിച്ചുവെന്നും എനർജി തന്നുവെന്നും നടൻ പറയുന്നു. ആ സമയത്തെ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ തനിക്ക് ഊര്‍ജ്ജം നല്‍കുന്നതായിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്.
ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. ഈയ്യടുത്താണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടു. ഷൈനും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മമ്മൂക്ക എന്നെ വിളിച്ചിരുന്നു. എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയിയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
ആ… ഞാൻ അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.മമ്മൂക്കയും ചില ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുന്ന സമയമാണല്ലോ. എന്നിട്ടും എനിക്ക് എനർജി തന്നു. എടാ… നീ അത്ര പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളു. അതൊന്ന് മാറ്റിയാൽ മതി. അത്രയേയുള്ളു. നീ വലിയ പ്രശ്നക്കാരനൊന്നുമല്ല. നമുക്ക് ഇനിയും പടം ചെയ്യാമെന്നും പറഞ്ഞു.
മമ്മൂക്കയും വേഗം വാ നമുക്ക് പടം ചെയ്യാമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാവും ഒന്നും ആലോലിച്ച് വിഷമിക്കേണ്ട. നമ്മൾ മാറി മുന്നോട്ട് പോവുക.ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളുമെന്നും പറഞ്ഞു. സിഗരറ്റ് വലിക്കുന്നതിനു പകരമായി ഞാൻ ബിസ്കറ്റ് കഴിക്കാൻ ശീലമാക്കിയിരുന്നു. ഞാൻ പുറകിലെ സീറ്റിലായിരുന്നു കിടന്നിരുന്നത്.
ഉറക്കത്തില്‍ എണീറ്റ് ഇടിയ്ക്ക് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും. ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണ് തുറന്നുനോക്കുമ്പോള്‍ വണ്ടി ഇടിച്ചുകിടക്കുകയാണ്. അതിന് ശേഷം ഡാഡി ഞങ്ങള്‍ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. മമ്മി ചോദിക്കുന്നുണ്ട്, എന്തിനാ നമ്മള്‍ ഈ റോഡില്‍ കിടക്കണേ, എങ്ങോട്ടാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നേ. എനിക്ക് അതുവരെ ആക്സിഡന്റ് വെറും കാഴ്ചയായിരുന്നു. മറ്റുള്ളവരുടെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ മരിക്കുക എന്ന് പറയുന്നത് എനിക്ക് വെറും വാര്‍ത്തയായിരുന്നു.
അനിയന്‍ മുന്നിലാണ് ഇരുന്നിരുന്നത്. ഞാന്‍ റീഹാബിന്റെ മരുന്നുകള്‍ കഴിക്കുന്നതിനാല്‍ നേരത്തെ കിടന്നുറങ്ങുന്ന ശീലമുണ്ട്. ഞാന്‍ ഉറങ്ങാന്‍ വേണ്ടി ഡാഡി വേറെ ആളെ കൊണ്ട് വണ്ടി ഓടിക്കും. എന്നോട് വണ്ടിയോടിക്കാന്‍ പറയാറില്ല. അനിയന്‍ ജോ കുട്ടന് ഒരു പോറലു പോലും പറ്റിയിട്ടില്ല. ഞാന്‍ ഡാഡിയെ വിളിച്ചിട്ട് ഡാഡി റെസ്‌പോണ്ട് ചെയ്യുന്നില്ല. ജോയും പാച്ചുവും കൂടി ഞങ്ങളെ വാരിക്കെട്ടി ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്- ഷൈൻ ടോം ചാക്കോ പറഞ്ഞു.
Story Highlights : shine tom chacko about mammootty’s presence in life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here