ഭീമൻ റഡാർ റിഫ്ലക്ടർ ആന്റിന ഭ്രമണപഥത്തിൽ വിജയകരമായി വിന്യസിച്ച് നൈസാർ

ഭ്രമണപഥത്തിൽ കൂറ്റൻ റഡാർ റിഫ്ലക്ടർ ആന്റിന വിജയകരമായി വിന്യസിച്ച് നൈസാർ (നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ ). ബഹിരാകാശത്തേക്ക് അയച്ചതിൽ വച്ച് ഏറ്റവും വലിയ ആന്റിനകളിൽ ഒന്നായ എട്ട് മീറ്റർ വീതിയുള്ള ഈ ആന്റിന കൃത്യ സ്ഥലത്ത് വിന്യസിച്ചതായി എൻജിനീയർമാർ സ്ഥിരീകരിച്ചു.
നാസ നിർമ്മിച്ച എൽ-ബാൻഡിലും ഇസ്രോ സംഭാവന ചെയ്ത എസ്-ബാൻഡിലും പ്രവർത്തിക്കുന്ന റഡാർ ഉപകാരണങ്ങളുമായാണ് ഈ റിഫ്ലക്ടർ പ്രവർത്തിക്കുന്നത്.’ഈ മിഷന്റെ ഹൃദയമാണ് ഈ റിഫ്ളക്ടർ ,ഇതിന്റെ സുരക്ഷിതമായ വിന്യാസം ഉപഗ്രഹം അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പ്രാപ്തമാണെന്ന ഉറപ്പ് നൽകുന്നതായും’ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വളരെ കൃത്യതയോടെ നിർമ്മിച്ച ഒരു കുട പോലെ വിടർന്ന ഭീമാകാരമായ റിഫ്ലക്ടറിന്റെ വിന്യാസം ഭൂമിയുടെ ഉയർന്ന റെസല്യൂഷനുള്ള റഡാർ ചിത്രങ്ങൾ പകർത്തുന്ന ദൗത്യത്തിന് ഏറെ നിർണായകമാണ്. തീരപ്രദേശങ്ങൾ, വനങ്ങൾ ,മഞ്ഞുപാളികൾ,എന്നിവയിലെ സൂക്ഷ്മമായ മാറ്റങ്ങൾ കൃത്യതയോടെ ട്രാക്ക് ചെയ്യാൻ ഈ ബഹിരാകാശ പേടകം സജ്ജമാണ്. ഇതുവരെയുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെകാള്‍ പതിന്മടങ്ങ് വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ ആകും നൈസാര്‍ കൈമാറുക.കര, ഉപരിതല ജലം, മഞ്ഞുപാളി, ഭൂഗര്‍ഭജലം ജൈവ ആവാസ വ്യവസ്ഥ തുടങ്ങിയവയിലെ സെന്റീമീറ്റര്‍ തലത്തിലുള്ള മാറ്റങ്ങള്‍ പോലും നൈസര്‍ ഒപ്പിയെടുക്കും.
Read Also: ശുഭാംശു ശുക്ല ഇന്ത്യയിൽ; വിമാനത്താവളത്തിൽ വൻ സ്വീകരണം
വരും ആഴ്ചകളിൽ ബഹിരാകാശ പേടകത്തിലെ പതിവ് ശാസ്ത്ര പ്രവർത്തനങ്ങൾക്ക് കമ്മീഷൻ ചെയ്യുന്നതായി എഞ്ചിനീയർമാർ സിസ്റ്റം പരിശോധനകൾ, കാലിബ്രേഷൻ റണ്ണുകൾ, ഉപകരണ ട്യൂണിംഗ് എന്നിവ നടത്തും. നിസാർ പൂർണമായും പ്രവർത്തനക്ഷമമായാൽ ഓരോ 12 ദിവസത്തിലും രണ്ടുതവണ ഭൂമിയെ പൂര്‍ണമായി സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ കണ്ട്രോള്‍ സെന്ററിലേക്ക് എത്തിക്കും.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച റഡാറായി നിസാർ മാറുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തത്തിനും നൈസാർ വലിയ മുതൽക്കൂട്ടാകും. ഭകമ്പം, പ്രളയം, സുനാമി, മണ്ണിടിച്ചില്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ അറിയാന്‍ ഇതിലൂടെ സാധിക്കും.
Story Highlights : Nisar’s giant reflector fully deployed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here