ശിവാജിനഗർ മെട്രോ സ്റ്റേഷന്റെ പേര് ‘സെൻറ് മേരി’ എന്നാക്കാൻ കർണാടക സർക്കാർ; ഛത്രപതി ശിവജിയെ അപമാനിക്കാനുള്ള നീക്കമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ബെംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമത്തിനെതിരെ വൻ പ്രതിഷേധം. രാഷ്ട്രീയ പ്രീണനത്തിനായി കോൺഗ്രസ് സർക്കാർ മറാത്ത ഐക്കണായ ശിവാജി മഹാരാജിനെ അപമാനിച്ചതായി ബിജെപി ആരോപിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടായത്.
ഇത് ശിവാജി മഹാരാജിനെ അപമാനിക്കുന്നതാണെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ശിവാജി നഗർ മെട്രോ സ്റ്റേഷൻ്റ പേര് മാറ്റാൻ അനുവദിക്കില്ല. സെൻറ് മേരി എന്ന് പേരുമാറ്റാനാണ് കർണാടക സർക്കാരിന്റെ നീക്കം. പേര് മാറ്റം പുന പരിശോധിക്കണമെന്ന് ശിവസേന ഉദ്ദവ് വിഭാഗവും അറിയിച്ചു.
ശിവാജിനഗറിലെ സെന്റ് മേരീസ് ബസിലിക്കയിൽ അടുത്തിടെ നടന്ന ഒരു ചടങ്ങിൽ പ്രസംഗിക്കവേ, വരാനിരിക്കുന്ന സ്റ്റേഷന് സെന്റ് മേരീസിന്റെ പേര് നൽകണമെന്ന് കേന്ദ്രത്തോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്തുകയാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു. കോൺഗ്രസ് മുഖ്യമന്ത്രിക്ക് ദൈവത്തോട് നല്ല ബുദ്ധി നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഛത്രപതി ശിവാജി മഹാരാജ് കാരണമാണ് രാജ്യം ‘സ്വരാജ്യം’ കണ്ടത്. സ്റ്റേഷന്റെ പേര് മാറ്റി മറ്റൊരു പേര് നൽകിയത് ഒരു ബദൽ മതസംവിധാനം സ്ഥാപിക്കാനും സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനുമുള്ള ശ്രമമാണ്. അദ്ദേഹം അത് ചെയ്യുന്നതിൽ നിന്ന് പിന്മാറരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും പറഞ്ഞു.
Story Highlights : The name of the metro station in Bengaluru is ‘St Mary’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here