കെഎസ്ആര്‍ടിസി സമരം മാറ്റി വച്ചു

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി വച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്തു വന്നങ്കിലും സമരവുമായി മുന്നോട്ടു പോകുമെന്നായിരുന്നു സി ഐ ടി യു അടക്കമുള്ള യൂണിയനുകളുടെ നിലപാട്. പിന്നാലെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിലാണ് സമവായമായത്. ഗതാഗത സെക്രട്ടറി ശിപാർശ ചെയ്ത ഡ്യൂട്ടി പരിഷ്ക്കരണം 21മുതൽ നടപ്പാക്കും .29 മുതൽ മെക്കാനിക്കൽ ഡ്യൂട്ടിയിലെ അപാകതകൾ പരിഹരിക്കും .30 മുതൽ ശമ്പള പരിഷ്ക്കരണ ചർച്ച പുനരാരംഭിക്കും . സർക്കാർ നിർദ്ദേശങ്ങൾ ഗതാഗത മന്ത്രി അവതരിപ്പിച്ചു.
എം പാനൽ ജീവനക്കാരോട് സർക്കാരിന് വിരോധമില്ലെന്നും, കോടതി വിധി മാനിക്കുകയാണ് ചെയ്തതെന്നും ഗതാഗതമന്ത്രി യൂണിയന്‍കാരെ ബോധ്യപ്പെടുത്തി. ശമ്പളം സംബന്ധിച്ച ചര്‍ച്ച 30മുതല്‍ നടത്തും. പുതിയ കരാര്‍ നിലനില്‍ വരുന്നത് വരെ പഴയ കരാര്‍ നിലനിര്‍ത്തും എന്നും ഉറപ്പ് ലഭിച്ചു. ഒത്ത് തീര്‍പ്പ് ചര്‍ച്ചകളെല്ലാം സമയബന്ധിതമായി നടപ്പാക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. പിരിച്ച് വിട്ട ജീവക്കാരെ സംരക്ഷിക്കുമെന്നും അവരെ തിരിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ വേഗത്തില്‍ക്കൈക്കൊള്ളുമെന്നും യൂണിയന്‍കാര്‍ക്ക് ഉറപ്പ് നല്‍കി.
നാളെ രാവിലെ 10മണിയ്ക്ക് ലേബര്‍ കമ്മീഷണറുമായും യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് സര്‍ക്കാറില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here