Advertisement

കാശ്മീർ സംഘർഷത്തിൽ മരണം 21 ആയി

July 11, 2016
Google News 0 minutes Read

ജമ്മുകാശ്മീരിൽ ഹിസ്ബുൾ കമാൻഡറെ സൈന്യം വധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മരണം 21 ആയി. സംസ്ഥാനത്തെ 10 ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. വിഘടവാദികൾ ആഹ്വാനം ചെയ്ത ഹർത്താലും തുടരുകയാണ്. കാശ്മരിലെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് സംഘർഷം.

ജമ്മു ബേസ് ക്യാമ്പിൽനിന്നുള്ള അമർനാഥ് യാത്ര ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ സംഘർഷം ശക്തമായതിനെ തുടർന്ന് ഇന്ന് തീർത്ഥാടകരെ കടത്തിവിടുന്നില്ല. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്താണ് തീരുമാനം. ഇന്റർനെറ്റ് സൗകര്യവും ട്രെയിൻ ഗതാഗതവും ഇതുവരെയും പുന:സ്ഥാപിച്ചിട്ടില്ല.

അതേസമയം ഹിസ്ബുൾ കമാൻഡർ ബുർഹാൻവാണിയെ സൈന്യം വധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ജമ്മുകാശ്മീരിൽ ഹിതപരിശോധന ആവശ്യമാണെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here