Advertisement

അരുണാചലിൽ മുഖ്യമന്ത്രി അടക്കം 42 എംഎൽഎമാർ കോൺഗ്രസ് വിട്ടു

September 16, 2016
Google News 0 minutes Read

അരുണാചലിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 42 എംഎൽഎമാർ കോൺഗ്രസ് വിട്ടു. ആകെ 60 എംഎൽഎ മാരുള്ള സഭയിൽ മുൻ മുഖ്യമന്ത്രി നബാം തുക്കി ഒഴികെ എല്ലാവരും കോൺഗ്രസിൽനിന്ന് രാജിവെച്ച് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നു.

കോൺഗ്രസ് പാർട്ടിയെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരും പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. എൻഡിഎയുടെ ഘടകകക്ഷിയാണ് പീപ്പിൾസ് പാർട്ടി ഓഫ് അറുണാചൽ. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ ശ്രമം നടത്തുന്നത്.

വിമതരും ബിജെപിയും ചേർന്ന് മാസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിൽ നിന്ന് സംസ്ഥാനം പിടിച്ചെടുത്തത്. ഇതോടെ നബാം തുക്കി സർക്കാരിന് ഭരണം നഷ്ടമാവുകയും ചെയ്തു. മാർച്ചിൽ കാലിഖോ പുൾ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി. എന്നാൽ കഴിഞ്ഞ ജൂലായിൽ, സർക്കാരിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കി കോൺഗ്രസ് സർക്കാരിനെ കോടതി പുനസ്ഥാപിച്ചു. ഇതോടെ കടുത്ത വിഷാധത്തിലായ കാലിഖോ പുൾ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തിരുന്നു.

എന്നാൽ പാർട്ടിയിലെ വിമത നീക്കത്തിന് തടയിടാനായി നബാം തുക്കി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പേമ ഖണ്ഡു സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here