ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇവ ശ്രദ്ധിച്ചാല്‍ ദുഃഖിക്കേണ്ട!!

പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ ഉത്തരവിന് ശേഷം കറന്‍സി രഹിത രാജ്യം എന്ന സ്വരത്തിനൊപ്പം തന്നെയാണ് ഇന്റര്‍നെറ്റ് ബാങ്കിങ് എന്ന് സമ്പ്രദായത്തിന് ജനങ്ങള്‍ക്കിടയിലേക്ക് പ്രചാരം വര്‍ദ്ധിച്ചതും. ഇന്റര്‍നെറ്റിനെ കുറിച്ച് അറിയാത്തവരും ക്യാഷ് ലെസ് ഇന്ത്യയുടെ പേരില്‍ ടെന്‍ഷനടിക്കുന്ന കാലം കൂടിയാണിത്. ഇതോടൊപ്പം തന്നെയാണ് ക്യാഷ് ലെസ് ഇന്ത്യയുടെ മറവില്‍ ഇന്റര്‍നെറ്റ് വഴിയുള്ള പണം തട്ടിപ്പിന്റെ ഒരു സംഘം കൂടി സമാന്തരമായി പിടിമുറുക്കുന്നത്. ഇന്റർനെറ്റ് വഴിയും എ.ടി.എം. കാർഡ് വഴിയുമുള്ള ഇടപാടുകൾ വർധിച്ചതിനോടൊപ്പം ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടിയിട്ടുണ്ട്.
സ്വാഭാവികമായും പുതിയ ഇന്റര്‍നെറ്റ് ഇടപാടുകാരെ ഇവര്‍ക്ക് പറ്റിക്കാനും എളുപ്പമാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം കബളിക്കപ്പെടലുകളില്‍ നിന്ന് വളരെ എളുപ്പത്തില്‍ രക്ഷനേടാം. ഇക്കൂട്ടത്തില്‍ ആദ്യം ശ്രദ്ധിക്കണ്ടത് നമ്മുടെ പ്രധാന സേവിങ് അക്കൗണ്ട് ഇന്റര്‍നെറ്റ് ബാങ്കിംഗിനായി തെരഞ്ഞെടുക്കരുത് എന്നതാണ്. ഇന്റര്‍നെറ്റ് ബാങ്കിങിനായി മാറ്റി വച്ചിരിക്കുന്ന അക്കൗണ്ടില്‍ എപ്പോഴും വളരെ കുറച്ച് പണം നിക്ഷേപിക്കുന്നതാണ് തട്ടിപ്പില്‍ നിന്ന് രക്ഷ നേടുന്നതിന്റെ മറ്റൊരു മാര്‍ഗ്ഗം. സുരക്ഷിതമെന്ന് പൂര്‍ണ ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകള്‍ നടത്താവൂ എന്നും ഒാര്‍ക്കണം.
യുആർഎല്ലില്‍ https എന്നുതുടങ്ങുന്ന അഡ്രസ് ഉപയോഗിച്ചുള്ള സൈറ്റിൽ കൂടി മാത്രമേ ലോഗിന്‍ ചെയ്യാവൂ.
* അഡ്രസ് ബാറിൽ പാഡ് ലോക്ക് ചിഹ്നം ഉണ്ടായിരിക്കണം.
* മാത്രകമല്ല ഇതിന്റെ നിറം പച്ചയാണോ എന്ന് ഉറപ്പ് വരുത്തുകയും വേണം.
* പാഡ് ലോക്കിൽ ക്ലിക്ക് ചെയ്താൽ സൈറ്റ് സുരക്ഷിതമാണോ എന്ന കാര്യം വ്യക്‌തമാക്കുന്ന സർട്ടിഫിക്കറ്റ് കാണാം. അത് മുഴുവനും കൃത്യമായി വായിച്ച് ഉറപ്പാക്കണം.
* സ്വന്തം കമ്പ്യൂട്ടറല്ല ഉപയോഗിക്കുന്നതെങ്കില്‍ വെർച്വർ കീ ബോർഡ് ഉപയോഗിച്ച് മാത്രം യൂസർനെയിം, പാസ്വേർഡ് എന്നിവ നൽകുക.
* ഓൺലൈനായി ഒരിക്കലും കാർഡിന്റെ വിവരങ്ങൾ സേവ് ചെയ്യരുത്.
* അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവ എല്ലാം അടങ്ങിയ പാസ്വേർഡ് ഉപയോഗിക്കുക.
* അക്കൗണ്ടുമായി ബന്ധപ്പട്ടെ വരുന്ന ഇ–മെയിലുകൾക്കു ബാങ്കുമായി ബന്ധപ്പെട്ട ശേഷം മാത്രമേ മറുപടി നല്‍കാവൂ
*കൃത്യമായ ഇടവേളകളില്‍ പാസ് വേര്‍ഡ് മാറ്റണം
ഇന്റര്‍നെറ്റ് ഇടപാട് നടത്തുന്നവ്ര ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം ചതി കുഴികളില്‍ വീഴാതെ രക്ഷനേടാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here