ഈ ആഴ്ചയിലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ശമ്പള പരിഷ്കരണമാടക്കം ഈ ആഴ്ചയിലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ചുവടെ
- മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്ത് അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിക്കും.
- കൊയിലാണ്ടി എസ്.എ.ആര്.ബി.റ്റി.എം. സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ് ലാബില്‍ മൂന്ന് അറ്റന്‍ഡര്‍ തസ്തികകള്‍ സൃഷ്ടിക്കും.
- മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുളള സംസ്ഥാന കമ്മീഷനില്‍ മുപ്പത് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
- കേരള ആരോഗ്യ സര്‍വ്വകലാശാലയില്‍ അധ്യാപക വിഭാഗത്തില്‍ പതിനേഴ് തസ്തികകളും അനധ്യാപക വിഭാഗത്തില്‍ 146 തസ്തികകളും സാങ്കേതിക വിഭാഗത്തില്‍ പന്ത്രണ്ട് തസ്തികകളും അനുവദിക്കാന്‍ തീരുമാനിച്ചു.
- കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര, ശാലാക്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകല്പന എന്നീ വകുപ്പുകളില്‍ പുതിയ പിജി കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
- ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കുവാനായി ആരംഭിച്ച ലൈഫ് മിഷന് പദ്ധതിക്കുവേണ്ടി തൃശ്ശൂര്‍ ജില്ലയിലെ തലപ്പിളളി താലൂക്കില്‍ 1.35 ഹെക്റ്റര്‍ സ്ഥലവും വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 50 സെന്റ് സ്ഥലവും വിലയീടാക്കാതെ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചു.
- പാലക്കാട് ജില്ലയിലെ വടകരപ്പതി, ഒഴലപ്പതി വില്ലേജുകളില്‍ പത്ത് മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യൂതി പദ്ധതികള്‍ സ്ഥാപിക്കുന്നതിന് മലയാള മനോരമ കമ്പനിക്ക് അനുമതി നല്കാന് തീരുമാനിച്ചു. രണ്ട് മെഗാവാട്ട് വീതമുളള അഞ്ച് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് അനുമതി.
- കേരള സാഹിത്യ അക്കാദമി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
- കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
- കെടിട്ടനിര്മാണത്തൊഴിലാളി ക്ഷേമബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കും. സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍.ഡി. ക്ലെര്‍ക്, ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍ കം പ്രൊസസ് സെര്‍വര്‍ എന്നിവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിതരായ പന്ത്രണ്ട് പാര്‍ട് റ്റൈം സ്വീപ്പര്‍മാര്‍ക്കും ധനവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ശമ്പളപരിഷ്കരണം ലഭിക്കും.
- കേരളത്തിലെ ഇടത്തരം-ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും ഭരണനിര്‍വഹണത്തിനും കേരളാ മാരിറ്റൈം ബോര്‍ഡ് ബില്‍ ഓര്‍ഡിനന്‍സായി ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2014ല്‍ നിയമസഭ പാസ്സാക്കിയ മാരിറ്റൈം ബോര്‍ഡ് ബില്‍ നിയമസഭയുടെ അംഗീകാരത്തോടെ പിന്‍വലിച്ചിരുന്നു. ആ ബില്ലിലെ അപാകതകള്‍ പരിഹരിച്ചാണ് പുതിയ ബില്ലിന് രൂപം നല്‍കിയത്.
- ജി.എസ്.റ്റി. നടപ്പിലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പിന്റെ പേര് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എന്നാക്കാന്‍ തീരുമാനിച്ചു.
- ഏഷ്യന്‍ അത്ലെറ്റിക് മീറ്റില്‍ മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികം. ജൂലൈ 6 മുതല്‍ 9 വരെ ഭൂവനേശ്വറില്‍ നടന്ന ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്കാന് തീരുമാനിച്ചു. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് പത്ത് ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് ഏഴ് ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കും. ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചു.
- ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ തീര്‍ക്കും. കോഴിക്കോട് ജില്ലയില്‍ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കാവില്‍പുരയിടത്തില്‍ ജോയ് എന്ന കെ.ജെ. തോമസിന്റെ ബാങ്ക് വായ്പകള്‍ തീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിക്കാന്‍ തീരുമാനിച്ചു. ഭൂനികുതി സ്വീകരിക്കാത്ത പ്രശ്നത്തെ തുടര്‍ന്നാണ് ജോയ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂണിയന് ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്റ്ററെ ചുമതലപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here