രോഗിയായ മകനെ പൂട്ടിയിട്ട അമ്മയുടെ ദുരവസ്ഥ; സൗരവിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൈകോര്‍ക്കാം; സഹായ ഹസ്തം നീട്ടി രമേശ് ചെന്നിത്തലയും

അപസ്മാര രോഗം ബാധിച്ച മകനെ നിവൃത്തിയില്ലാതെ ഇരുമ്പ് വാതില്‍ മുറിയില്‍ പൂട്ടിയിടേണ്ടിവരുന്ന ഗതികേടില്‍ ഒരമ്മ. കണ്ണൂര്‍ മാച്ചേനിയിലെ 26കാരന്‍ സൗരവിന്റെയും അമ്മ രമയുടെയും ജീവിതം കഴിഞ്ഞ ആറ് വര്‍ഷമായി നാല് ചുമരുകള്‍ക്കുള്ളിലാണ്. അപസ്മാര രോഗം ബാധിച്ച മകനെ ചികിത്സിച്ച് സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ അമ്മയ്ക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്. രമയുടെ ദുരിതം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതോടെ സഹായ ഹസ്തം നീട്ടി രമേശ് ചെന്നിത്തല രംഗത്തെത്തി. (Kannur epilepsy patient seeks help)
സൗരവിന് ആവശ്യമുള്ള മരുന്നിന് മാത്രം പ്രതിമാസം 5000 രൂപയോളം വേണം. മറ്റ് ചികിത്സ ചിലവുകള്‍ വേറെയും. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തണമെന്ന് അറിയാത്ത ദുരവസ്ഥയിലാണ് നിര്‍ധനയായ രമ. മകന് ഒരു കടുത്ത പനിയായിരുന്നു തുടക്കം. പിന്നീട് ഇത് അപസ്മാരമായി മാറുകയും ഡോക്ടര്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് മനസറിയാതെ സൗരവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് മകനെ ഇരുമ്പ് വാതിലിനുള്ളിലാക്കാന്‍ ഈ അമ്മ നിര്‍ബന്ധിതയായത്. പണി പൂര്‍ത്തിയാകാത്ത ഒരു വീട്ടിലാണ് ഇരുവരുടേയും താമസം. മകനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി സുമനസുകളുടെ കനിവ് തേടുകയാണ് രമ.
ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പരിപാടിയില്‍ രമയുടെ ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് സഹായഹസ്തം നീട്ടി രമേശ് ചെന്നിത്തല രംഗത്തെത്തി. തന്റെ ഗാന്ധി ഗ്രാം എന്ന പദ്ധതിയിലൂടെ സൗരവിന്റെ ആറ് മാസത്തെ ചികിത്സയ്ക്കുള്ള ചിലവ് ഏറ്റെടുത്ത് നടത്തുമെന്ന് രമേശ് ചെന്നിത്തല ഉറപ്പുനല്‍കി.
സൗരവിന് സഹായമെത്തിക്കാം:
REMA KP | KERALA GRAMIN BANK | BRANCH: CHAKKARAKKAL | A/C : 40477100007663 | IFSC: KLGB0040477
Story Highlights : Kannur epilepsy patient seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here