ദിലീപിനെതിരെ അധിക തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ അധിക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ. രണ്ടാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്റെ പുതിയ നിലപാട്.
കേസിൽ കുടുതൽ വിവരങ്ങളും തെളിവുകളും അടങ്ങിയ അധിക സിഡി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും. കേസിൽ ദിലീപിനെതിരെ കൃത്യവും വ്യക്തവുമായ തെളിവുകൾ ഉണ്ടെന്ന നിലപാടായിരിക്കും പ്രോസിക്യൂഷൻ സ്വികരിക്കുക.
ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് ദിലീപിന്റെ മാനേജർ അപ്പൂണ്ണി കീഴടങ്ങിയത് .അപ്പുണ്ണിയിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങൾ കേസ് ഡയറിയിൽ ഉണ്ടാവും. കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ തെളിവുകൾ വിചാരണക്കോടതിയിൽ മാത്രമേ വെളിപ്പെടുത്താനാവൂ എന്നാണ് പ്രോ സിക്യൂഷൻ നിലപാട്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലന്നും പ്രോസി ക്യൂഷൻ കോടതിയെ അറിയിക്കും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷൻ അറിയിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here