ഗുർമീത് കേസിൽ ശിക്ഷ വിധിച്ച ജഡ്‌ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രം
തന്റെ ഒപ്പമുള്ള യുവതികളെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ആൾദൈവം ഗുർമീത് റാം റഹീം സിങ് കുറ്റകാരനാണെന്ന് വിധിച്ച സി.ബി.ഐ. കോടതി ജഡ്‌ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രഇന്റലിജൻസിന്റെ രഹസ്യ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജഡ്‌ജിയുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഹരിയാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. ന്യായാധിപന്റെ ജീവന് അപകടമുണ്ടാക്കാൻ ഗുർമീതിന്റെ അനുയായികൾ പദ്ധതി തയ്യാറാക്കിയതായാണ് രഹസ്യ വിവരം. തിങ്കളാഴ്ച ശിക്ഷ വിധിക്കാൻ കഴിയാത്ത വിധം അപായപ്പെടുത്താത്തനാണ് നീക്കം. ഗുർമീത് കുറ്റക്കാരനാണന്ന് വിധി വന്നതിനെ തുടർന്ന് ദേര സച്ചാ സൗധ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉത്തരവ്.
ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്ജ് ജഗ്ദീപ് സിങ്ങിന് ഏറ്റവും ശക്തമായ സുരക്ഷ തന്നെ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സർക്കാറിനോട് ആവശ്യപ്പെട്ടു. ജഡ്‌ജിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്. പോലുള്ള കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.
life threat for cbi special judge in gurmeet case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here