ലാലു പ്രസാദ് യാദവിനും മകനുമെതിരെ സിബിഐ സമൻസ്

ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രയുമായ തേജസ്വി യാദവിനും സി.ബി.ഐ സമൻസ്. ലാലുവിനോട് സെപ്തംബർ 11നും തേജസ്വിയോട് 12നും ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ലാലുവിനും കുടുംബത്തിനുമെതിരെ കേസെടുത്ത സിബിഐ നേരത്തെ ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.
ലാലുവിന്റെ മകളും എം പിയുമായ മിസാ ഭാരതിയുടെ ഡൽഹിയിലെ ഫാം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ സ്വകാര്യ കമ്പനിക്ക് ഹോട്ടലുകൾ നടത്താനുള്ള സ്ഥലം അനധികൃതമായി പാട്ടത്തിനു നൽകിയെന്നതാണ് കേസ്. ലാലുവിനെ കൂടാതെ ഭാര്യയും ബിഹാർ മുൻമുഖ്യമന്ത്രയുമായ റാബ്‌റി ദേവി, പി കെ ഗോയൽ, ഐ ആർ ടി സി മുൻ എം ഡി സരള ഗുപ്ത, ലാലുവിന്റെ സഹായികളിൽ പ്രധാനിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here