ചാലക്കുടി ബ്രോക്കർ കൊലപാതകം; അഡ്വ. സിപി ഉദയഭാനു മുൻകൂർ ജാമ്യാപേക്ഷ നൽകും
അഡ്വ.സിപി ഉദയഭാനു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. അഡ്വ. രാമൻപിള്ളി വഴിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്.
ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലയിൽ ഉദയഭാനുവിന് പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഉദയഭാനുവിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട രാജീവ് ഹൈക്കോടതിയെ സമീപിക്കുകയും, ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഈ സംഭവം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഉദയഭാനു മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നത്.
ഉദയഭാനുവുമായി രാജീവിന് നേരത്തേ റിയൽ എസ്റ്റേറ്റ് ബന്ധം ഉണ്ടായിരുന്നു. കേസുകളിൽ നിന്ന് ലഭിക്കുന്ന പണം റിയൽ എസ്റ്റേറ്റിൽ മുടക്കിയിരുന്നു, കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചായിരുന്നു ഈ വസ്തു ഇടപാട്. ഇത് തനിക്ക് അറിയാവുന്നതിനാൽ തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് രാജീവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അങ്കമാലി സ്വദേശി രാജീവന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വസ്തു ഇടപാടിനായി അഡ്വാൻസായി നൽകിയ തുക തിരിച്ചുകിട്ടാത്തതാണ് കൊലയ്ക്ക് കാരണം.അഭിഭാഷകന്റെ കൊട്ടേഷൻ പ്രകാരമായിരുന്നു കൊലപാതകം എന്നാണ് സൂചന. പരിയാരം തവളപ്പാറയിൽ എസ്ഡി കോൺവെന്റിന്റെ കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.
udayabhanu submits anticipatory bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here