ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ

ഓഖി ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് കേന്ദ്ര സംഘത്തിന് സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറായി. ഓഖിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്നും ഇത് കേന്ദ്രവും അംഗീകരിച്ചിട്ടുണ്ടെന്നും പിണറായി അറിയിച്ചു. മരിചവരുടെ ആശ്രിതർക്കായുള്ള ധനസഹായതുക ഒന്നിച്ച് ലഭ്യമക്കുമെന്നും നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകും. ഇതിൽ 10 ലക്ഷം രൂപ കേരള സർക്കാർ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ മന്ത്യബന്ധന വകുപ്പിൽനിന്നും 5 ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുമാണ് നൽകുക.
സഹായത്തിനായി സർക്കാർ ഓഫീസ് ആരും കയറി ഇറങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും മരിച്ചവരുടെ ആശ്രിതർക്കം നൽകും. ഗുരുതരമായി പരിക്കേറ്റ് ജോലി ചെയ്യാൻ ഇനി കഴിയാത്തവർക്ക് 5 ലക്ഷം രൂപ വീതം നൽകും. മാതാപിതാക്കളുടെയും വിവാഹിതരല്ലാത്ത പെൺകുട്ടികളുടേയും സംരക്ഷണവും ഉറപ്പാക്കും.
ockhi disaster pinarayi vijayan announces 20 lakh for close kins of deceased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here