അഭയകേസ്; ആദ്യ വിധി ഇന്ന്

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ആദ്യ വിധി ഇന്ന്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ,ആർഡിഓ കോടതിയിലെ ഉദ്യോഗസ്ഥരും ചേർന്ന് തെളിവ് നശിപ്പിച്ചെന്ന് കാട്ടിയുളള ഹർജിയിലാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക.
സിസ്റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ച് പ്രതികൾക്ക് രക്ഷപെടാൻ അവസരം ഒരുക്കി കൊടുത്തു എന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ ആഴ്ച്ചകൾ നീണ്ട നടന്ന വാദങ്ങൾക്ക് ശേഷമാണ് സിബിഐ കോടതി വിധി പറയാൻ പോകുന്നത്.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ് പി കെടി മൈക്കിൾ, ആർഡിഒ ആയിരുന്ന എസ് ജി കെ കിഷോർ , സിബിഐ മുൻ എസ്പി പിവി ത്യാഗരാജൻ, കോട്ടയം ആർഡിഒ ഓഫീസിലെ മുൻ സൂപ്രണ്ട് ഏലിയാമ്മ, ക്ലാർക്കായിരുന്ന കെ എൻ മുരളീധരൻ, പയസ് ടെൻത് കോൺവെന്റിലെ അടുക്കളജീവനക്കാരി അച്ചാമ്മ, ത്യേസ്യാമ്മ, സിസ്റ്റർ ഷേർളി എന്നീവരെ പ്രതി ചേർത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജിയിലാണ് വിധി പറയുക.
കേസിൽ ഫാദർ തോമസ് എം കോട്ടൂർ , ഫാദർ ജോസ് പൃതൃക്കയിൽ, സിസ്റ്റർ സെഫി എന്നീവരെ പ്രതികളാക്കി 2009 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല.
26 വർഷങ്ങൾക്ക് മുൻപ് 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ പയസ് ടെൻത് കോൺവെന്റിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here