ദേശീയപാത സ്ഥലമേറ്റെടുപ്പ്; മലപ്പുറത്ത് ഇന്നും സംഘര്‍ഷം
ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഇന്നും സംഘര്‍ഷം രൂപപ്പെട്ടു. സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകരും സമരക്കാരും പ്രതിഷേധ നടപടികളുമായി രംഗത്തെത്തി. മലപ്പുറം വെള്ളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മലപ്പുറത്ത് പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പിന്നാലെയാണ് ഇന്നും സംഘര്‍ഷം തുടരുന്നത്.
ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 32 വീടുകൾ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. വീടിനുള്ളിൽ കയറി കല്ലിടാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ ദേശീയപാത വികസനത്തിനായുള്ള സര്‍വേയ്ക്കിടെ വീടിനുള്ളില്‍ കയറി കല്ലിടില്ലെന്ന് ഡപ്യൂട്ടി കളക്ടർ വ്യക്തമാക്കി. സര്‍വേ നടപടികൾ പുരോഗമിച്ചുവരികയാണ്. നാലു യൂണിറ്റുകളായാണ് സര്‍വേയെന്നും കളക്ടർ അറിയിച്ചു. മലപ്പുറം തലപ്പാറ മുതല്‍ ചോളിരിവരെയാണ് സര്‍വേ പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here