Advertisement

വീട്ടുകാര്‍ വേണ്ടെന്ന് പറഞ്ഞ വിവാഹമായിരുന്നു അത്; അമൃത സുരേഷ്

April 24, 2018
1 minute Read
amrutha suresh

നടന്‍ ബാലയുമായുള്ള വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് ഗായിക അമൃത സുരേഷ്. ഒരു ചാനലിന്റെ പരിപാടിയിലാണ് അമൃത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് പാട്ടിനാണ്. അങ്ങനെയിരിക്കുമ്പോഴാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം ഉപേക്ഷിച്ച് ഒരു ചുവട് ഞാന്‍ എടുത്തത്. അത് എന്റെ മാത്രം തെറ്റാണ്. പഠിപ്പും, പാട്ടും എല്ലാം ഉപേക്ഷിച്ചാണ് ആ ജീവിതം തെരഞ്ഞെടുത്തത്. വീട്ടിലെല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷെ നമുക്ക് പ്രേമം വരുമ്പോള്‍ എല്ലാം വിശ്വസിച്ചു പോകുന്ന ഒരു സമയമുണ്ടാകുമല്ലോ. മറ്റാര് എന്ത് പറഞ്ഞാലും അതല്ല എന്ന് ഞാന്‍ കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.  എല്ലാം നമ്മള്‍ കാണുന്നപോലെയല്ലല്ലോ? എന്നാല്‍ അമ്മയും അച്ഛനും എന്നോടൊപ്പം നിന്നു. അവരെന്നൊട് ഒപ്പം ഉണ്ടാകുമെന്ന വിശ്വാസം ഉണ്ടായിരുന്നു.

ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരാള്‍ക്ക് കടന്നുപോകാന്‍ പറ്റുന്നതിലേറെ പ്രശ്നങ്ങളിലൂടെയാണ് എന്റെ ജീവിതം കടന്ന് പോയത്. 19വയസ്സേ ഉണ്ടായിരുന്നുള്ളൂ അന്ന്. പക്ഷേ ആ ഘട്ടങ്ങളിലൂടെ കടന്ന് പോയതാണ് എന്ന കരുത്തയാക്കിയത്. ആരെങ്കിലും കണ്ണുരുട്ടിയാല്‍ കരഞ്ഞ് പോകുന്ന കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ എന്നോട് അടുത്ത് വന്നാല്‍ എന്താടീ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കാന്‍ എനിക്ക് ധൈര്യമുണ്ട്. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എനിക്ക് ധൈര്യം തന്നത് ജീവിതത്തിലെ ആ ഘട്ടങ്ങളാണ്.

സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ ഞാന്‍ കാര്യമാക്കാറില്ല. സോഷ്യല്‍ മീഡിയയുടെ ഒരു കാര്യത്തില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. അതെന്റെ മകളുടെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് ഇട്ടപ്പോഴാണ്. കുഞ്ഞിനെ പോലും ചിലര്‍ വെറുതേ വിടില്ല. അത് എന്നെ വല്ലാതെ മുറിവേല്‍പ്പിച്ചു. ഞാനും ഒരു മനുഷ്യനല്ലേ. അതോടെ എന്ത് സംഭവിച്ചാലും മുന്നോട്ട് പോകണം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്ത് സംഭവിച്ചാലും ഞാന്‍ സ്വപ്നം കാണും അത് എത്തിപ്പിടിക്കാന്‍ നോക്കും അമൃത പറഞ്ഞു.

amrutha suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top