ജീവിക്കാന്‍ പണമില്ലാതെയായി, അങ്ങനെയാണ് പുരുഷന്മാരുടെ അരികിലെത്തിയത്
കണ്ണൂര്‍ പിണറായിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഷോക്കില്‍ നിന്ന് കേരളം മുക്തരായിട്ടില്ല. ഒരു അമ്മയ്ക്ക്, ഒരു മകള്‍ക്ക് എങ്ങനെ ഇത്ര ക്രൂരമായി മൂന്ന് പേരെ കൊല്ലാന്‍ കഴിഞ്ഞുവെന്ന ചോദ്യമാണ് കേരള മനസാക്ഷി ഇന്ന് നേരിടുന്ന ചോദ്യവും. സംഭവത്തില്‍ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യ പോലീസിന് നല്‍കിയ മൊഴികള്‍ ഇപ്പോള്‍ പുറത്ത് വരികയാണ്.
ഭര്‍ത്താവ് തന്നോട് ചെയ്ത ക്രൂരതകളാണ് സൗമ്യ ആദ്യം തുറന്ന് പറഞ്ഞത്. പിന്നീടാണ് കൊലപാതകങ്ങളെ കുറിച്ച് തുറന്ന് സമ്മതിച്ചത്. ഭര്‍ത്താവ് രണ്ടാമത്തെ മകള്‍ തന്റേതല്ലെന്ന് പറഞ്ഞ്ഭര്‍ത്താവ് ഒരുപാട് ഉപദ്രവിച്ചു. തന്റെ കുട്ടിയാണെങ്കില്‍ ഇത് കഴിക്കണം എന്ന് പറഞ്ഞ് എലിവിഷം കലക്കി തന്നു. അന്ന് ഞാന്‍ അത് കുടിച്ചു. കേസ് വേണ്ടെന്ന് പറഞ്ഞ് അന്ന് എല്ലാവരും ചേര്‍ന്ന് ഒഴിവാക്കി തരികയായിരുന്നു.
പിന്നീടാണ് ഫാക്ടറിയില്‍ ജോലിയ്ക്ക് പോകുന്നത്. അച്ഛനും അമ്മയും പണിയ്ക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയായി. അവിടെ നിന്ന് ഒരു സ്ത്രീയാണ് പുരുഷന്മാരുടെ അരികിലെത്തിച്ചത്. പണം കിട്ടുന്നതിനാല്‍ അതില്‍ അകപ്പെട്ട് പോയി. ഒരിക്കല്‍ ഒരാള്‍ വീട്ടില്‍ വന്നു. അയാളുടെ ഒപ്പം മകളെന്നെ കണ്ടു. അത് മകള്‍ അമ്മയോട് പറഞ്ഞ് ആകെ പ്രശ്നമായി. അന്ന് മകളെ ഒത്തിരി മര്‍ദ്ദിച്ചു. മകള്‍ പ്രശ്നമാകുമെന്ന് തോന്നിയതിനാലാണ് കൊല ചെയ്തതെന്ന് തുറന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യില്‍ പിടിച്ച് പൊട്ടിക്കരയുകയായിരന്നു സൗമ്യ. പിന്നീട് മാതാപിതാക്കളെ കൊലപ്പെടുത്തിയും തുറന്ന് സമ്മതിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here