ഭരണഘടനാ സ്ഥാപനങ്ങളെ കാവി പൂശുന്നു: ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കര്‍ണാടകത്തില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ പാകിസ്ഥാനില്‍ മാത്രം നടക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ഭരണഘടനാ സ്ഥാപനങ്ങളെ പോലും കാവി പൂശുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ബിജെപി നടത്തുന്ന പല കാര്യങ്ങളും പാകിസ്ഥാനില്‍ മാത്രം കേട്ടുകേള്‍വിയുള്ള കാര്യങ്ങളാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നത് യുക്തിരഹിതമായ നിര്‍ബന്ധബുദ്ധിയാണ്. ഭരണഘടനയ്ക്ക് നേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണ് കര്‍ണാടകത്തില്‍ നടക്കുന്നത്. ബിജെപി കര്‍ണാടകത്തില്‍ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍, ജനാധിപത്യത്തിന്റെ പരാജയമോര്‍ത്ത് ഇന്ത്യ വിലപിക്കുകയായിരിക്കുമെന്നും രാഹുല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ഛത്തീസ്ഗഡില്‍ നടന്ന ഒരു ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴും രാഹുല്‍ ഗാന്ധി ബിജെപിയെ വിമര്‍ശിച്ചു. ഒരുഭാഗത്ത് എംഎല്‍എമാരും മറുഭാഗത്ത് ഗവര്‍ണറും എന്നതാണ് കര്‍ണാടകത്തിലെ ഇപ്പോഴത്തെ സ്ഥിതി. രാജ്യത്ത് ഭരണഘടന കടുത്ത അപകടസ്ഥിതി നേരിടുകയാണ്. എല്ലാവിധ സ്ഥാപനങ്ങളിലും ആര്‍എസ്എസ് അവരുടെ ആള്‍ക്കാരെക്കൊണ്ട് നിറയ്ക്കുകയാണ്. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കാന്‍ ഇത് ഇടവരുത്തും- രാഹുല്‍ ഗാന്ധി പറഞ്ഞു.
The BJP’s irrational insistence that it will form a Govt. in Karnataka, even though it clearly doesn’t have the numbers, is to make a mockery of our Constitution.
This morning, while the BJP celebrates its hollow victory, India will mourn the defeat of democracy.
— Rahul Gandhi (@RahulGandhi) May 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here