കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മയുടെ മൊഴി പുറത്ത്
കഴിഞ്ഞ ദിവസം നാദാപുരത്ത് നാലുവയസ്സുകാരിയായ മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സഫൂറയുടെ മൊഴി പുറത്ത്. ബന്ധുവീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. മോഷണം തിരിച്ചറിഞ്ഞ ഭര്‍ത്താവ് തന്നേയും മക്കളേയും വേണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് മക്കളെ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് സഫൂറ പോലീസിനോട് സമ്മതിച്ചത്.
സഫൂറയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് 11000രൂപയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് സഫൂറയാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തി. ഇത് ബന്ധുക്കൾ അറിഞ്ഞതോടെ ഭർത്താവ് ശാസിച്ചു. തുടർന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെ വിഷമത്തിലായ സഫൂറ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
സഫൂറയെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. കൈയ്യും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലാണ് സഫൂറെ റ നാല് വയസ്സുള്ള മകൾ ഇൻഷാ ലാമിയയെ മുക്കി കൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു. ഈ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇൻഷാ ലാമിയയുടെ മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here