കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഉത്പന്നങ്ങള്‍ക്ക് മാന്യമായ താങ്ങുവില ലഭിക്കാത്തതും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാത്തതുമാണ് പ്രതിഷേധത്തിന്റെ കാരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. നൂറിലേറെ കര്‍ഷക സംഘടനകള്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം നേതൃത്വം നല്‍കുന്നു. പത്ത് ദിവസം നീളുന്ന സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
തങ്ങളുടെ ഉത്പന്നങ്ങള്‍ റോഡുകളിലേക്ക് വലിച്ചെറിഞ്ഞായിരുന്നു കര്‍ഷരുടെ പ്രതിഷേധം. നഗരങ്ങളിലേക്ക് പച്ചക്കറി കയറ്റി അയക്കുന്നതും കര്‍ഷകര്‍ താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ വിപണികളില്‍ ആവശ്യമായ പഴംപച്ചക്കറികള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. പഴംപച്ചക്കറിയുടെ വരവ് കുറഞ്ഞതോടെ ഇവയുടെ വിലയും വര്‍ദ്ധിക്കുകയാണ്. ഇന്നലെ തൊട്ട് തന്നെ വിലവര്‍ദ്ധന് ആരംഭിച്ചിരുന്നു. കിലോയ്ക്ക് 10 മുതല്‍ 20 രൂപവരെയാണ് വിവിധ പച്ചക്കറികള്‍ക്ക് വര്‍ദ്ധിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here