പരാതി നല്‍കിയതിന് കള്ളക്കേസുകൊടുത്തു; കേസുമായി മുന്നോട്ട് പോകുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ട്വന്റിഫോറിനോട്
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയതിന് തന്റെ പേരില്‍ കള്ളക്കേസുകൊടുത്തെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ട്വന്റിഫോര്‍ ന്യൂസിനോട്. സഭയിലെ തങ്ങള്‍ എല്ലാവര്‍ക്കും പരാതികൊടുത്തതിന് പിന്നാലെ എന്റെ പേരില്‍ കള്ളക്കേസ് കൊടുത്തു. പിതാവിനെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. അങ്ങനെയാണ് സഭയില്‍ നിന്ന് കേസ് പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്. ജൂണ്‍ 30ന് മുമ്പ് മറുപടി പറയാമെന്നാണ് ആദ്യം സഭയിലുള്ളവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ 24ന് തനിക്കെതിരെ കേസ് നല്‍കുകയാണ് ഉണ്ടായത്.
സഹോദരി തന്നെയാണ് പീഡന വിവരം തുറന്ന് വീട്ടില്‍ പറഞ്ഞത്. മൂത്ത സഹോദരിയോടാണ് പീഡനവിവരം ആദ്യം പറഞ്ഞത്. പിതാവില്‍ നിന്ന് മാനസിക പീഡനം അനുഭവിക്കുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നാലെ കുറവിലങ്ങാട് മഠത്തില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ സത്യസന്ധമായാണ് അന്വേഷണം നടത്തിയത്. ഐജിയും ഡിജിപിയും കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് കേസ് ക്രൈം ബ്രാഞ്ചിന് നല്‍കാനുള്ള ശ്രമം നടന്നത്. സഭയില്‍ നിന്ന് ഇത് വരെ അനുകൂലമായ ഒരു മറുപടി കിട്ടിയിട്ടില്ല. നീതി കിട്ടുംവരെ പോരാടുമെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here