ജഡ്ജിയുടെ കുടുംബത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥൻ നിറയൊഴിച്ച സംഭവം; ജഡ്ജിയുടെ ഭാര്യ മരിച്ചു

ഹിരായനയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ജഡ്ജിയുടെ കുടുംബത്തിന് നേരെ നിറയൊഴിച്ച സംഭവത്തിൽ ജഡ്ജിയുടെ ഭാര്യ മരിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് ക്രിഷൻ കാന്ത് ശർമയുടെ ഭാര്യ ഋതുവാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സെക്ടർ 49 ലെ ആർക്കഡിയ മാർക്കറ്റിൽവെച്ച് ഋതുവിനും മകൻ ധ്രുവിനും നേർക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ മഹിപാൽ സിങ്ങ് വെടിയുതിർത്തത്. മകൻ ധ്രുവിന്റെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി ക്രിഷൻ കാന്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മഹിപാൽ സിങ്ങ്. ഇയാളെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here