മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഭക്തര്‍ പമ്പയില്‍ എത്തിത്തുടങ്ങി. മണ്ഡല പൂജ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്കാണ് തുറക്കുക. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന പുതിയ മേൽശാന്തിമാരായ എം.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരായി ചുമതലയേൽക്കും. പുതിയ മേൽശാന്തിമാരെ അവരോധിച്ച് അഭിഷേകവും നടത്തുന്ന കർമ്മങ്ങൾ ചെയ്യുക തന്ത്രിയായിരിക്കും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. രാത്രി 10 ന്ഹരിവരാസനം പാടി നട അടക്കം.
അതേ സമയം ശബരിമലയിൽ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദര്‍ശനത്തിന് ശേഷം ശബരിമലയിൽ രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ല. നടയടച്ച ശേഷം ഹോട്ടൽ അടക്കമുള്ള എല്ലാം പൂട്ടണമെന്നും ആർക്കും താമസസൗകര്യം നൽകരുതെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസ് ഹോട്ടൽ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ, അപ്പം അരവണ കൗണ്ടറുകൾ രാത്രി പത്ത് മണിക്ക് അടക്കും. അന്നദാന മണ്ഡപങ്ങൾ 11 മണിക്കും അടക്കും. റൂമുകൾ പൂട്ടി താക്കോൽ പോലീസിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
നാളെ വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരായിരിക്കും പുലർച്ചെ നട തുറക്കുക. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.
സുരക്ഷയുടെ ഭാഗമായി ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്ത് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനെ സ്പെഷ്യല്‍ ലെയിസണ്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.
തീര്‍ത്ഥാടനകാലം നാല് ഘട്ടമായി തിരിച്ചാണ് സുരക്ഷാസംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. നവംബര്‍ 16 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെക്കും എരുമേലിയില്‍ പരിശീലന വിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയുളള രണ്ടാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ഭരണവിഭാഗം ഐ.ജി പി.വിജയനും മരക്കൂട്ടത്ത് തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍ നിലയ്ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നീ സ്ഥലങ്ങളുടെ ചുമതല ഡി.ഐ.ജി എസ്.സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ നിലയ്ക്കലും പമ്പയും വടശ്ശേരിക്കരയും ചുമതല വഹിക്കുന്നത് പോലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് ആയിരിക്കും. പരിശീലന വിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐ.ജി എസ്.ശ്രീജിത്തും എരുമേലിയില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, മരക്കൂട്ടം, വടശ്ശേരിക്കര-നിലയ്ക്കല്‍ മേഖല, എരുമേലി എന്നിവിടങ്ങളില്‍ നാലുഘട്ടങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നതിന് പോലീസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാനപാലനത്തിന് സന്നിധാനത്ത് ഒന്നാം ഘട്ടത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിനെയും രണ്ടാം ഘട്ടത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി എച്ച്.മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെയും നാലാം ഘട്ടത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍.ആര്‍.നായരെയുമാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതല ഇക്കാലയളവില്‍ യഥാക്രമം മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, സ്പെഷ്യല്‍ സെല്‍ എസ്.പി.വി.അജിത്, ക്രൈം ബ്രാഞ്ച് എസ്.പി പി.ബി.രാജീവ്, പോലീസ് ആസ്ഥാനത്തെ എസ്.പി കെ.എസ്.വിമല്‍ എന്നിവര്‍ക്കായിരിക്കും.
പമ്പയില്‍ ക്രമസമാധാന പാലനത്തിന് നാലു ഘട്ടങ്ങളിലായി പോലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചിരിക്കുന്നത് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജെ.ഹിമേന്ദ്രനാഥ്, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍റന്‍റ് കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ എന്നിവരെയാണ്. ടെമ്പിള്‍ ആന്‍റി തെഫ്റ്റ് സ്ക്വാഡ് എസ്.പി കെ.വി സന്തോഷ്, കൊല്ലം റൂറല്‍ പോലീസ് മേധാവി ബി.അശോകന്‍, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണന്‍, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ എന്നിവര്‍ക്കായിരിക്കും യഥാക്രമം സുരക്ഷാ ചുമതല.
തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് എസ്.പി പി.എസ്.സാബു, ഐ.സി.റ്റി എസ്.പി ജെ.ജയനാഥ്, നെടുമങ്ങാട് എ.എസ്.പി സുജിത് ദാസ് എന്നിവരെയാണ് നിലയ്ക്കലില്‍ ക്രമസമാധാന പാലന ചുമതലയുളള പോലീസ് കണ്‍ട്രോളര്‍മാരായി നാല് ഘട്ടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുളള പോലീസ് കണ്‍ട്രോളര്‍മാര്‍ എന്‍.ആര്‍.ഐ സെല്‍ എസ്.പി വി.ജി.വിനോദ് കുമാര്‍, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്കരന്‍, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.സുകേശന്‍, സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എസ്.പി എ.എസ്.രാജു എന്നിവരാണ്.
ഡി.വൈ.എസ്.പി കെ.എസ്.സുദര്‍ശന്‍, ക്രൈം ബ്രൈഞ്ച് എസ്.പി ബി.കെ പ്രശാന്തന്‍ കാണി, കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.കെ.അജി, ക്രൈം ബ്രൈഞ്ച് എസ്.പി.സുനില്‍ ബാബു എന്നിവര്‍ക്കാണ് മരക്കൂട്ടത്ത് പോലീസ് കണ്‍ട്രോളര്‍മാരുടെ ചുമതല നല്‍കിയിരിക്കുന്നത്. വടശ്ശേരിക്കര മുതല്‍ നിലയ്ക്കല്‍ മുതലുളള മേഖലയില്‍ പോലീസ് കണ്‍ട്രോളര്‍മാരായി എസ്.എ.പി കമാന്‍റന്‍റ് ടി.എഫ്.സേവ്യര്‍, എം.എസ്.പി കമാന്‍റന്‍റ് യു.അബ്ദുള്‍ കരീം, കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാന്‍റന്‍റ് വില്‍സന്‍.പി.വി, എസ്.ഐ.എസ്.എഫ് കമാന്‍റന്‍റ് അന്‍വിന്‍.ജെ.ആന്‍റണി, കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍റന്‍റ് കെ.ജി.സൈമണ്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു കെ.എം, റെജി ജേക്കബ്, ക്രൈം ബ്രാഞ്ച് എസ്.പി മാരായ കെ.എം.ആന്‍റണി, സക്കറിയ ജോര്‍ജ്ജ്, നിലവില്‍ തലശ്ശേരി എ.എസ്.പിയായ ചൈത്ര തേരെസ ജോണ്‍ എന്നിവരെയാണ് എരുമേലിയില്‍ നാല് ഘട്ടങ്ങളിലായി പോലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചിരിക്കുന്നത്.