കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും കൈയടി നേടി ‘എവരിബഡി നോസ്’
തലസ്ഥാനനഗരിയില്‍ ഇത് സിനിമാക്കാലമാണ്. ഇരപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഏഴിന് ആരംഭിച്ച മേള ഡിസംബര്‍ 14 ന് അവസാനിക്കും.
അതേസമയം കൈയടി നേടിയിരിക്കുകയാണ് മേളയുടെ ഉദ്ഘാടനചിത്രം. ഇറാനിയന്‍ സംവിധായകനായ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ ആയിരുന്നു മേളയിലെ ഉദ്ഘാടന ചിത്രം. ഒരു സ്പാനിഷ് സൈക്കോളജിക്കല്‍ ത്രില്ലറാണ് ഈ ചിത്രം. 2018 ലെ കാന്‍ ചലച്ചിത്രമേളയിലും എവരിബഡി നോസ് തന്നെയായിരുന്നു ഉദ്ഘാടനചിത്രം.
ഒരു വിവാഹവിരുന്നിനെത്തിയ ലോറയുടെ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നു. ലോറയും ഭര്‍ത്താവും ഇവരെ സഹായിക്കാനെത്തുന്ന ലോറയുടെ മുന്‍കാമുകനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഓസ്‌കാര്‍ വിജയികളും ദമ്പതികളുമായ ജാവിയര്‍ ബാര്‍ദേംം പെനലോപ്പെ ക്രൂസ്, റിക്കോര്‍ഡോ ഡാരിന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here