കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. പ്രതിഷേധക്കാർക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിവീശി. തുറക്കാൻ ശ്രമിച്ച കടകൾ അടപ്പിച്ചു. സിപിഐഎം – ബിജെപി ഓഫീസുകൾക്ക് നേരെയും പരക്കെ ആക്രമണം ഉണ്ടായി.
Read More: കെ.എസ്.ആര്‍.ടി.സിയില്‍ മൂന്ന് കോടിയോളം നഷ്ടം; തകര്‍ന്നത് നൂറോളം ബസുകള്‍
കോഴിക്കോട് ജില്ലയിൽ ഹാർത്തലുമായി ബന്ധപ്പെട്ട് വ്യാപക ആക്രമണമാണ് നടന്നത്. പന്നിക്കോട് എയർപോർട്ട് റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയ സമരാനുകൂലികളെ പൊലീസ് വിരട്ടിയോടിച്ചു. താമരശ്ശേരി പൊലീസ് സ്‌റ്റേഷന് സമീപത്ത് മുഖംമൂടി ധരിച്ച ബിജെപി പ്രവർത്തകർ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ ലോറിക്ക് നേരെ കല്ലെറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും മർദ്ദനമേറ്റു. വടകരയില്‍ അരങ്ങേറിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ്അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിച്ചതിനും കെഎസ്ആര്‍ടിസി ബസ് തകര്‍ത്തതിനുമാണ് അറസ്റ്റ്. ഇന്നലെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓമശ്ശേരിയിൽ ഹാർത്താലാനുകൂലികൾ ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു.തുടർന്ന് ഓമശ്ശേരിയിൽ വ്യാപാരികൾ ഹർത്താലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
വയനാട്ടിൽ ബാംഗ്ലൂരിൽ നിന്നും വന്ന കെഎസ്ആർടിസി ബസിന് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ബത്തേരിയിൽ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. വയനാട്ടിൽ 13 ബിജെപി പ്രാദേശിക നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. മാനന്തവാടിയിൽ വ്യപാര സ്ഥാപനങ്ങൾ തുറന്നു. അതേസമയം പുൽപ്പള്ളിയിൽ ഷാജി ടെക്സ്സ്റ്റയിൽ ഹാർത്താലാനുകൂലികൾ അടിച്ചു തകർത്തു.
Read More: ഹര്‍ത്താല്‍ അനുകൂലികള്‍ തോറ്റോടി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
തൃശൂർ നഗരത്തിൽ പ്രതിഷേധപ്രകടനത്തിനെതിയ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ തർക്കം ഉടലെടുത്തു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമം നടന്നു. കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമം നടത്തിയതും സംഘർഷത്തിൽ കലാശിച്ചു.
Read More: ഡിവൈഎസ്പിയുടെ വാഹനത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ പിടിയിൽ
ചാലക്കുടി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കുഴൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലേറിൽ തകര്‍ന്നു. കൊച്ചുകടവില്‍ ബി.എം.എസ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി. വടക്കാഞ്ചേരി ഏങ്കക്കാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം നടന്നു. ശക്തന്‍ സ്റ്റാന്റില്‍ കര്‍ണാടക ആര്‍.ടിസി ബസിന് നേരെ കല്ലേറുണ്ടായി. വടക്കാഞ്ചേരിയില്‍ സി.പി.എം ഓഫീസിന് നേരേയും ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here