ഹൈക്കോടതി നിരീക്ഷക സമിതി മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തി

ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി മകര വിളക്ക് ഒരുക്കങ്ങൾ വിലയിരുത്താനായി സന്നിധാനത്തെത്തി. ദേവസ്വം ബോർഡുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും സമിതി ചർച്ച നടത്തും. മുൻ വർഷത്തെ അപേക്ഷിച്ച് ഭക്തജനങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്.
Read More: ലൈംഗികാതിക്രമം; രജീഷ് പോളിനെതിരെ കേസെടുത്തു
മൂന്നംഗ നിരീക്ഷക സമിതി ഇന്നലെ സന്ധ്യയോടെയാണ് സന്നിധാനത്ത് എത്തിയത്. ഉത്സവത്തിന്നായി ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ സമിതി വിലയിരുത്തി. ജനുവരി 14 നാണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര 12 ന് പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെടും. 14 ന് സന്നിധാനത്ത് എത്തിച്ചേരും. അന്നു തന്നെയാണ് മകര ജ്യോതിയും.
Read More: 48 മെഗാപിക്‌സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7, വില വെറും 12,000!
സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിലാണ് മകരജ്യോതി ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ സ്ഥലങ്ങളിൽ നിരീക്ഷക സമിതി സന്ദർശനം നടത്തി. അപാകതകൾ ഉണ്ടെങ്കിൽ തിരുത്താൻ ബോർഡിന് സമിതി നിർദേശം നൽകും. മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ മകരവിളക്കുമായി ബസപ്പെട്ട് വലിയ ഭക്തജന തിരക്കുണ്ടായിരുന്നു. എന്നാൽ ഇന്നലെ 68000 പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ഇന്ന് രാവിലെ 10 വരെ 26000 പേരാണ് ദർശനത്തിന് എത്തിച്ചത്. പണിമുടക്കിന് മുമ്പുള്ള ദിവസങ്ങളിൽ ശരാശരി ഒരു ലക്ഷം പേർ ദർശനത്തിനെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here