Advertisement

സിബിഐ ഡയറക്ടറുടെ പട്ടികയില്‍ നിന്ന് ലോക്നാഥ് ബഹ്റ പുറത്തായെന്ന് സൂചന

January 12, 2019
Google News 0 minutes Read
dgp

കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ സിബിഐ ഡയറക്ടറുടെ പട്ടികയില്‍ നിന്ന് കേരളത്തിന്‍റെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഒഴിവാക്കിയെന്ന് സൂചന. ഗുജറാത്ത് കേഡർ ഐ പി എസ് ഉദ്യോഗസ്ഥന്‍ വൈ സി മോദിയാണ് പട്ടികയില്‍ ഒന്നാമത്. അലോക് വര്‍മ്മയ്ക്ക് പകരം ഇപ്പോള്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 ന് അവസാനിക്കും. അതിന് മുന്‍റപെ പുതിയ ഡയറക്ടറെ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി നിശ്ചയിക്കും.

പുതിയ സിബിഐ ഡയറക്ടറെ നിയമിക്കാനായുള്ള ഉന്നതതല സമിതി യോഗം നടക്കാനിരിക്കെ പേഴ്സണല്‍ ആന്‍റെ് ട്രെയിനിംഗ് മന്ത്രാലയം ഉദ്യോഗസ്ഥരുടെ ചുരുക്ക പട്ടിക തയ്യാറാക്കി. ഫെബ്രുവരി ഒന്നിന് പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കണം. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നത തല സമിതി, യോഗം ചേർന്ന് പുതിയ ഡയറക്ടറെ നിശ്ചയിക്കും.
34 പേരുടെ ആദ്യ പട്ടികയില്‍ നിന്ന് 1983, 1984, 1985 ബാച്ചിലെ 17 ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സീനിയോറിറ്റി അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര പേര്‍സണല്‍ ആന്റ് ട്രയിനിംഗ് മന്ത്രാലയത്തിന് പട്ടിക കൈമാറി. പുനഃപ്പരിശോധനയില്‍ ലോക്‌നാഥ് ബെഹ്‌റയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടെല്ലെന്നാണ് സൂചന. 9 പേരാണ് പുതിയ പട്ടികയിലുള്ളത്. പട്ടികയിലെ ആദ്യ മൂന്നു പേരുകളാണ് ഉന്നതതല സമിതിയുടെ പരിഗണനക്ക് വരിക. പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോകസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണുള്ളത്.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന വൈസി മോദി പട്ടികയിലുണ്ട്. വൈസി മോദിയ്ക്ക് പുറമെ രാജേഷ് രജ്ഞന്‍, ജവീദ് അഹമ്മദ്, വിവേക് ജൊഹ്‌റി, ഒപി ഗല്‍ഹോത്ര, അരുണ്‍ കുമാര്‍, റൈന മിത്ര, രജനികാന്ത് മിശ്ര,എസ്എസ് ദേശ്വല്‍ എന്നിവരുടെ പേരുകളുമുണ്ട്. സി ബി ഐ സ്പെഷ്യല്‍ ഡയറക്ടർ രാകേഷ്
അസ്താനക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കേണ്ടെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. അസ്താന സി ബി ഐ ഡയറക്ടറാവാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here