പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനായുള്ള ഉന്നതതല സമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു

പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനായുള്ള ഉന്നതതല സമിതി യോഗം തീരുമാനമാവാതെ പിരിഞ്ഞു.പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.നാളെ വൈകുന്നേരം വീണ്ടും യോഗം ചേര്‍ന്നേക്കും.നിലവിലുള്ള പട്ടിക ഒന്നു കൂടി വെട്ടി ചുരുക്കാനാണ് യോഗ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് പങ്കെടുത്തത്.
രണ്ട് മണിക്കൂർ നീണ്ട് നിന്ന യോഗത്തിൽ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകൾ ചർച്ചയായി. എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ വൈ സി മോദിയാണ് സമിതി പരിശോധിച്ച പേരുകളിൽ ഒന്ന്. അസം മേഘാലയ കേഡര്‍ ഉദ്യോഗസ്ഥന്‍ ആയ മോദി ഗുജറാത്ത് വംശഹത്യ കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു. മൂംബൈ പൊലീസ് കമ്മീഷണര്‍ സുബോത് ജയ്‌സ്വാള്‍, ആഭ്യന്തര സുരക്ഷ സ്‌പെഷ്യല്‍ സെക്രട്ടറി റിനാ മിത്ര, ഗുജറാത്ത് ഡിജപി ശിവാന്ദ് ഝാ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനികാന്ത് മിശ്ര, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാജേഷ് രജ്ഞന്‍ എന്നിവരുടെ പേരുകളും സമിതി പരിശോധിച്ച പട്ടികയിൽ ഉണ്ടെന്നാണ് വിവരം. ആഭ്യന്തര സുരക്ഷ സ്‌പെഷ്യല്‍ സെക്രട്ടറി റിനാ മിത്രയെ പരിഗണിക്കുകയാണെങ്കില്‍ സിബിഐയുടെ തലപ്പത്ത് ആദ്യമായി ഒരു സ്ത്രീ ഉദ്യോദസ്ഥ വരും. പരിചയ സമ്പത്തും ട്രാക്ക് റെക്കോഡും പരിഗണിച്ച് പട്ടിക വീണ്ടും ചുരുക്കാൻ യോഗത്തിൽ ധാരണ ആയതായാണ് വിവരം. സമിതി ഇന്ന് വൈകിട്ട് വീണ്ടും യോഗം ചേർന്നേക്കും.
കഴിഞ്ഞ ജനുവരി പത്തിനാണ് ഉന്നതതല സമിതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയത്. നാഗേശ്വര്‍ റാവു ജനുവരി 31 വരെയെ ഔദ്യോഗിക പദവിയിലുണ്ടാവും. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേൽക്കുന്ന രീതിയിൽ ആണ് നടപടികൾ നീങ്ങുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here