എന്‍ഡോസള്‍ഫാന്‍ സമര സമിതിയുമായി ചര്‍ച്ച തുടങ്ങി; മുഖ്യമന്ത്രി പങ്കെടുക്കില്ല
എന്‍ഡോസള്‍ഫാന്‍ സമരസമിതിയുമായി സര്‍ക്കാരിന്റെ ചര്‍ച്ച തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. എം വി ജയരാജനാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച വിജയിച്ചാല്‍ മുഖ്യമന്ത്രിയുമായി സമരസമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് സമരസമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു. സമരസമിതിയില്‍ നിന്നും ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുവെന്ന് വ്യക്തമല്ല.
സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ അഞ്ച് ദിവസമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം ചെയ്ത് വരികയായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലപ്രതികരണമുണ്ടാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ദുരിതബാധിതര്‍ സങ്കട യാത്ര നടത്തിയിരുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ ഉള്‍പ്പെടെ സങ്കടയാത്രയില്‍ സമരക്കാരെ അനുഗമിച്ചു. എട്ടു കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും അടക്കം മുപ്പതംഗ സംഘമാണ് സങ്കട യാത്ര നടത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
കൊല്ലത്തും, ചങ്ങനാശ്ശേരിയിലും വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത്. ഇതിനായി രാവിലെ തന്നെ മുഖ്യമന്ത്രി യാത്ര തിരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here