ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി; ലൈംഗികാതിക്രമം നടന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു

ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിങിനൊടുവിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്നാണ് ശിശുക്ഷേമ സമിതി നല്‍കുന്ന വിവരം.
ഇമാമിനെതിരെ പെണ്‍കുട്ടിയോ വീട്ടുകാരോ നേരത്തേ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മേല്‍ ഇമാമിനുള്ള സ്വാധീനമാണ് ഇതിന് കാരണമായത്. തുടര്‍ച്ചയായ കൗണ്‍സിലിങിനൊടുവില്‍ പീഡന വിവരം പെണ്‍കുട്ടി ചൈല്‍ഡ് ലൗന്‍ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ തുറന്നു സമ്മതിക്കുകയായിരുന്നു. പീഡന വിവരം ബന്ധുവിന് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടിയുടെ സാന്നിദ്ധ്യത്തിലാണ് ശിശുക്ഷേമ സമിതി മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി രേഖപ്പെടുത്തും.
Read more: വിതുരയിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇമാമിനെതിരെ പോക്‌സൊ കേസ്
ഖാസിമിക്കെതിരെ കേസുമായി മുന്നോട്ടുപോകാന്‍ പൊലീസിന് ശക്തമായ തെളിവുകളുണ്ടായിരുന്നില്ല. പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതോടെ അത് കേസിന് നിര്‍ണ്ണായക തെളിവാകും. പെണ്‍കുട്ടി നേരിട്ട് മൊഴി നല്‍കിയതും കേസ് ബലപ്പെടും. ഗര്‍ഫിലുള്ള പെണ്‍കുട്ടിയുടെ പിതാവിനെ ഉള്‍പ്പെടെ ഇമാമിന് അടുത്ത ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് വിവരം. അതേസമയം, ഒളിവിലുള്ള ഇമാമിനെതിരെ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാസിമിയുടെ ഈരാട്ടുപേട്ടയിലുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here