പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്ക് രംഗത്ത്. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനിൽ തീവ്രവാദികൾ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാക്കിസ്ഥാന്‍റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാൽ മാലിക് ആരോപിച്ചു. ഭീകാരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ന് കശ്മീരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
പുൽവാമയിൽ 44 ജവാൻമാരുടെ ജീവൻ നഷ്ടമാക്കിയ ഭീകരാക്രമണത്തെ പാകിസ്ഥാൻ അപലപിച്ചിരുന്നു. അതേസമയം ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി. ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.അടിസ്ഥാന രഹിതമായ ആരോപണമാണിത്. അന്വേഷണം നടത്താതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയില്ല. പാക്കിസ്ഥാന്‍ എന്നും ഭീകരതയ്ക്ക് എതിരാണെന്നുമാണ് പത്രക്കുറിപ്പില്‍ ഉള്ളത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗപരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here