പുല്‍വാമ ഭീകരാക്രമണം; കൊല്ലപ്പെട്ട സൈനികന്‍ വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചു

കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വിവി വസന്തിന്റെ ഭൗതിക ശരീരം ലക്കിടിയിലെ വീട്ടില്‍ എത്തിച്ചു. കുടുംബ ശ്മശാനത്തില്‍ അല്‍പ്പസമയത്തിനകം തന്നെ ഭൗതിക ശരീരം സംസ്കരിക്കും. അതേസമയം, വിവി വസന്തിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.
ഉച്ചയ്ക്ക് 2.30 ഓടെ നാവികസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് വിവി വസന്തിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സൈനിക ബഹുമതികളോടെ ധീരജവാന്റെ മൃതദേഹം ഏറ്റുവാങ്ങി.
Read More : ധീരജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം കേരളത്തിലെത്തിച്ചു
ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തുനിന്നുള്ളവരും അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ഇ.പി.ജയരാജന്‍ തുടങ്ങിയവര്‍ അന്ത്യാപചാരമര്‍പ്പിച്ചു. വസന്തകുമാര്‍ പഠിച്ച ലക്കിടി എല്‍.പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം തൃക്കൈപറ്റ മുക്കംകുന്നിലെ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here