സി.പി.എം പ്രതിക്കൂട്ടിലാകുമ്പോൾ സര്‍ക്കാര്‍ ശ്രീജിത്തിന് ചുമതല നൽകുമെന്ന് മുല്ലപ്പള്ളി
സി.പി.എം പ്രതിക്കൂട്ടിലാകുമ്പോൾ സര്‍ക്കാര്‍ എപ്പോഴും സര്‍ക്കാര്‍ ഐജി ശ്രീജിത്തിന് ചുമതല നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാർട്ടി എന്താണെന്ന് പിണറായിയും കോടിയേരിയും പറയണം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാൻ രഹസ്യ ചർച്ച നടത്തി. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണമെനനും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ഐ.ജി ശ്രീജിത്തിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കണം. ശബരിമല യുവതി പ്രവേശനത്തിലും , ടി.പി കേസിലും ശ്രീജിത്ത് ദുരൂഹ ഇടപെടൽ നടത്തിയിട്ടുണ്ട്. സി.പി.എം പ്രതിക്കൂട്ടിലാകുമ്പോൾ ശ്രീജിത്തിന് ചുമതല നൽകുന്ന നടപടിയാണ് സര്‍ക്കാറിന്റേത്. പെരിയ കേസ തേച്ചു മായ്ക്കാനും തെളിവ് നശിപ്പിക്കാനുമാണ് ശ്രമം. കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറുകയാണ് വേണ്ടത്.
മുഖ്യമന്ത്രിക്ക് ഹൃദയമുണ്ടെങ്കിൽ മരിച്ച പ്രവർത്തകരുടെ വീട് സന്ദർശിക്കണം. കരുണയുണ്ടെങ്കിൽ ഹിംസയുടെ പാത കൈവിടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണം. ഔപചാരികമായി സന്ദർശിച്ചു പോന്നാൽ മതിയാകില്ല. എന്റെ പാർട്ടി ഇതാവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിയുടെ സന്ദർശനം മറ്റൊരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും തെരഞ്ഞെടുപ്പടുക്കുമ്പോൾ തിണ്ണ നിരങ്ങുന്ന പാർട്ടിയാണ് സി.പി.എം എന്നും മുല്ലപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here