Advertisement

വ്യോമ സേനയ്ക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി

February 26, 2019
Google News 2 minutes Read

അതിർത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകൾ തകർത്ത് തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമ സേനയ്ക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി. തിരിച്ചടിയുടെ വാർത്തകൾ പുറത്തുവന്ന് അധികം വൈകാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

പുൽവാമ ഭീകരാക്രമണം നടന്ന സമയത്ത് തന്നെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ കോൺഗ്രസ് സർക്കാരിനൊപ്പമാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.
നിലവിൽ വേറെ ചർച്ചയൊന്നുമില്ലെന്നും ഈ ദുർഘട നിമിഷത്തിൽ താൻ സർക്കാരിനും ജവാന്മാർക്കും ഒപ്പമാണെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.

രാഷ്ട്രീയ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഇത് അത്തരമൊരു കാര്യം സംസാരിക്കാനുള്ള അവസരമല്ലെന്നും മറ്റ് ചർച്ചകളൊന്നും തൽക്കാലമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ദുഖഃകരമായ സാചര്യമാണെന്നും കോൺഗ്രസ് പാർട്ടിയും മറ്റ് ഭൂരിഭാഗം പ്രതിപക്ഷ പാർട്ടികളും ഈ അവസരത്തിൽ ജവാന്മാർക്കും സർക്കാരിനും ഒപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്

ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഉറിയിൽ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാൽക്കോട്ട് മേഖലയിൽ ഇന്ന് ഇന്ത്യ നടത്തിയ ആക്രമണം. 3000 കിലോ ബോംബുകൾ ഇവിടങ്ങളിൽ വർഷിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

പാക് അധീന കശ്മിരിലെ ജെയ്‌ഷെ ക്യാംപുകൾക്ക് നേരെയാണ് സൈനിക നടപടി ഉണ്ടായത്. കരവ്യോമ സേനകളുടെ സംയുക്ത സംഘമാണ് സൈനിക നടപടിക്ക് നേതൃത്വം കൊടുത്തത്. ബാൽകോട്ടിലെ ജെയ്‌ഷേ ക്യാംപുകൾ പൂർണ്ണമായി തകർത്തതായി സേന അറിയിച്ചു.

സുരക്ഷാ ഉപദേശ്ഷടാവ് അജിത് ദോവൽ പ്രധാനമന്ത്രിയെ തിരിച്ചടി സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിച്ചു.

Read Also : തിരിച്ചടിച്ച് ഇന്ത്യ; അതിർത്തക്കപ്പുറത്തെ ഭീകരക്യാമ്പുകൾ തകർത്ത് ഇന്ത്യ

രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നൽകിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 44 സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പരിശീലനം കഴിഞ്ഞ് ജമ്മുശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

അതേസമയം, പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായകവിവരങ്ങൾ എൻഐഎ ശേഖരിച്ചു. ആക്രമണം നടത്തിയ ചാവേർ സഞ്ചരിച്ച കാറിൻറെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിൻറെ ഉടമ.

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്. ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാളെന്നാണ് കണ്ടെത്തൽ. എൻഐഎ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഫെബ്രുവരി 14 ന് നടന്ന ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്.

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാർ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ എൻഐഎ കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിലാണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തത്. സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തു നിറച്ച കാർ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽനിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here