ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ഷോപ്പിയാനയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനയിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. ഷോപ്പിയാനയില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞ് ആക്രമണം നടത്തിയിരുന്നു. ആക്രമണം ഇപ്പോഴും തുടരുയാണ്. ആറ് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു.
ഇന്നലെ പുലര്‍ച്ചെ ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ നടപടിക്ക് പിന്നാലെയാണ് അതിർത്തിയിൽ പാക് സേന വെടിനിറുത്തല്‍ കരാല്‍ ലംഘിച്ചത്. പലയിടങ്ങളിലും ഇപ്പോഴും പാക് വെടിവയ്പ്പ് തുടരുകയാണ്. പാക് ആക്രമണങ്ങളെ ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി പാക് റെയ്ഞ്ചേഴ്സിന് പരിക്കുണ്ട്. ഷോപ്പിയാനയിലെ മെമന്താറിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. 51ഗ്രാമങ്ങളില്‍ ഏറ്റമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഗ്രാമീണരെ മറയാക്കിയാണ് ഭീകരരുടെ ആക്രമണം. മിസൈല്‍, മോര്‍ട്ടാര്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം. അഞ്ച് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിസ്സാരമായ പരിക്ക് മാത്രമാണ് ഇവര്‍ക്കുള്ളതെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി
അതേ സമയം, സൈന്യത്തിന്റെ ഭീകരവാദ വിരുദ്ധ നടപടിയെ തുടർന്നുണ്ടായ സാഹചര്യം ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നേത്യത്വത്തിൽ വിലയിരുത്തും. അതേ സമയം റഷ്യാ ചൈന ഇന്ത്യ സംയുക്ത സമ്മേളനത്തിന് ചൈനയിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനിസ് വിദേശകാര്യ മന്ത്രിയും ആയി ചര്‍ച്ച നടത്തി. ഇന്ത്യയുടെ വ്യോമാക്രമണത്തെ കുറിച്ച് സുഷമ വിശദീകരിച്ചു. മസ്ദൂറിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്നും സുഷമ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here