Advertisement

ബലാകോട്ട് 250ഭീകരരെ വധിച്ചുവെന്ന് അമിത് ഷാ

March 4, 2019
0 minutes Read
Amit Sha BJP .

ബലാകോട്ട് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം 250 ഭീകരരെയാണ് വധിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദിലെ പാര്‍ട്ടിയോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ ആദ്യത്തെ പ്രതികരണമാണിത്. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ആദ്യമായാണ് മിന്നലാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ബിജെപി ആദ്യമായാണ് പ്രതികരിച്ചത്. റോയിറ്റേഴ്സ് അടക്കമുള്ള വിദേശമാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് തെളിവ് വേണമെന്ന് കബില്‍ സിബല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ ബിജെപി ഉപയോഗിക്കാന്‍ പോകുന്ന പ്രചരണായുധമാണ് ബലാകോട്ട് ആക്രമണം. മോദി സര്‍ക്കാറിന് 250ഭീകരരെ ഉന്മൂലനം ചെയ്യാനായി എന്നാണ് അമിത് ഷാ പറഞ്ഞത്. നേരത്തെ മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച കോണ്‍ഗ്രസ് വ്യോമാക്രമണത്തെയും സംശയിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു.  സൈന്യത്തിന്റെ ആത്മവീര്യം നശിപ്പിക്കാനാണ് നീക്കം. സൈന്യത്തിനെതിരയല്ല, ഭീകരര്‍ക്കെതിരെയാണ് നിലപാടെടുക്കേണ്ടത്. ശത്രുക്കളെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് നിര്‍ത്തണം. ഇതൊന്നും ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടന്ന് മോദിയോ കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പറഞ്ഞിട്ടുണ്ടോ എന്ന് കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ ഇന്നലെ ചോദിച്ചിരുന്നു. ആ ആക്രമണം ഒരിക്കലും ആള്‍നാശം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും  തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു പാക്കിസ്ഥാനില്‍ കയറിയുള്ള ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയടക്കമുള്ള നേതാക്കളാരും ആള്‍നാശത്തെക്കുറിച്ച് പ്രസംഗിച്ചിട്ടില്ലല്ലോയെന്നും അലുവാലിയ ചോദിച്ചിരുന്നു. ഈ പ്രസ്താവനയില്‍ ബിജെപി പ്രതികരണം അറിയിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ അമിത് ഷായുടെ പ്രതികരണവും പുറത്ത് വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top