സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗം തുടങ്ങി; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ അംഗീകാരമാകും

സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികകള്‍ക്ക് അന്തിമ അംഗീകാരം നല്‍കേണ്ട സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. തിരുവന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ആനിരാജയുടെ പേര് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്നേക്കും. അതേ സമയം സി എന്‍ ജയദേവനെതിരായി കെ പി രാജേന്ദ്രന്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
Read Also: സിപിഐ സ്ഥാനാര്‍ത്ഥികളായി, തിരുവനന്തപുരത്ത് സി ദിവാകരന്‍
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ധാരണ, സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സിപിഐ ദേശീയ നിര്‍വാഹ സമിതി യോഗം ചേര്‍ന്നിരിക്കുന്നത്.സംസ്ഥാന ഘടകങ്ങള്‍ നല്‍കിയ സ്ഥാനാര്‍ഥി പട്ടിക നിര്‍വാഹ സമിതിയുടെ അന്തിമ അനുമതിക്കായി സമര്‍പ്പിക്കും. കേരളത്തില്‍ നിന്നു നല്‍കിയ പട്ടികയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്നത് ചര്‍ച്ചയായിരുന്നു. ദേശീയ നിര്‍വാഹക സമിതിയില്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിര്‍വാഹക സമിതി അംഗം ആനി രാജയുടെ പേര് ഉയര്‍ന്നേക്കുമെന്നാണ് സൂചന.
Read Also: കൊല്ലത്ത് സിപിഐ ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനത്തിന് തിരിച്ചടി
എന്നാല്‍ സംസ്ഥാന ഘടകം ഐക്യകണ്‌ഠേന അംഗീകരിച്ച പട്ടികയില്‍ ഇനി മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കുളളത്. ബീഹാര്‍ സംസ്ഥാന ഘടകം ബേഗുസാരായി മണ്ഡലത്തില്‍ കനയ്യ കുമാറിന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. തൃശ്ശൂര്‍ ലോക്‌സഭ സീറ്റുമായി ബന്ധപെട്ട് കെ പി രാജേന്ദ്രനെതിരെ സി എന്‍ ജയദേവന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കപെട്ടതാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നാല് സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് കഴിഞ്ഞ ദിവസം സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായിരുന്നു. തിരുവനന്തപുരത്ത് സി ദിവാകരന്‍, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, തൃശ്ശൂരില്‍ രാജാജി മാത്യു തോമസ്,വയനാട് പി പി സുനീര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ സി ദിവാകരനും ചിറ്റയം ഗോപകുമാറും നിലവില്‍ എംഎല്‍എ മാരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here