സ്ഥാനാര്‍ത്ഥിയായി കുമ്മനമെത്തുന്നു; അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കും

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായി ശശി തരൂര്‍ തന്നെ എത്തുമ്പോള്‍ മണ്ഡലം പിടിച്ചെടുക്കാന്‍ ഇടത് മുന്നണിയുടെ മുന്‍ മന്ത്രി സി ദിവാകരന്‍ അങ്കത്തട്ടില്‍ ഇറങ്ങിക്കഴിഞ്ഞു. എന്‍ഡിഎ കുമ്മനം രാജശേഖരനെ തന്നെ കളത്തിലിറക്കുന്നതോടെ അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കുമെന്നുറപ്പാണ്.
ഭരണഘടനാ പദവിയില്‍ നിന്നും മടങ്ങിയെത്തി മത്സരിക്കുകയെന്ന അപൂര്‍വതയുള്ളതിനാല്‍ തന്നെ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലം ദേശീയ തലത്തില്‍ തന്ന ശ്രദ്ധേയാകര്‍ഷിക്കുകയാണ്.ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് സജീവ രാഷ്ടീയത്തിലേക്ക് തിരിച്ചെത്തുന്ന കുമ്മനം രാജശേഖരന്റെ പ്രഥമദൗത്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കലായിരിക്കും. കേരളത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷവെയ്ക്കുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ വരവ് പാര്‍ട്ടിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
കുമ്മനത്തിന്റെ വരവോടെ പോരാട്ടം കടുക്കുമെങ്കിലും അന്തിമ വിജയം തനിക്കുണ്ടാകുമെന്നായിരുന്നു ഇതേപ്പറ്റി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ പ്രതികരണം. 2014 ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രണ്ടാമതെത്തിയ ചരിത്രമുണ്ട് ബിജെപിക്ക് . ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇത്തവണ വോട്ട് കൂട്ടുമെന്നാണ് ബിജെപി യുടെ കണക്കു കൂട്ടല്‍. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎന്‍ സീമയെ പിന്തള്ളി വട്ടിയൂര്‍ക്കാവില്‍ രണ്ടാമനായ കുമ്മനത്തിന് മണ്ഡലത്തില്‍ ഉള്ളത് രാഷ്ടീയാതീതമായ ബന്ധങ്ങളാണെന്നതും നിര്‍ണായകമാണ്. തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിന് ശശി തരൂരും, പേയ്മെന്റ് വിവാദത്തിന്റെ കറകളഞ്ഞ് മണ്ഡലം പിടിക്കാന്‍ സി ദിവാകരനിലൂടെ സിപിഐയും ശ്രമിക്കുമ്പോള്‍ തിരുവനന്തപുരത്ത് പോരാട്ടം പ്രവചനാതീതമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here